റാന്നി: സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുന്ന ഇരുതലമൂരിയുമായി രണ്ടുപേർ വനപാലകരുടെ പിടിയിലായി. താമരക്കുളം സ്വദേശി താഹ (42), വള്ളിക്കുന്നം സ്വദേശി ശ്രീനാഥ്(32) എന്നിവരാണ് പിടിയിലായത്. ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ തുടർന്ന് പത്തനാപുരം റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും റാന്നി റേഞ്ചിലെ ഉദ്യോഗസ്ഥരും റാന്നി ആർ ആർ ടിയും ചേർന്നു നടത്തിയ നീക്കത്തെ തുടർന്നാണ് ഇവർ പിടിയിലായത്.
മാവേലിക്കര വരേണിക്കൽ വെച്ചാണ് ഇവര്‍ വനപാലകരുടെ പിടിയിലായത്. വന്യജീവി സംരക്ഷണ നിയമം പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വനപാലകർ ഇരുതലമൂരിയെ മേടിക്കാൻ എന്ന വ്യാജേനെ ഇവരെ സമീപിക്കുകയായിരുന്നു. കരികുളം ഫോറസ്റ്റ് ഓഫീസർ ബി വിനയൻ,എസ് രാജേഷ് കുമാർ, വിദ്യ കുമാരി, രാജീവ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ മോനച്ചൻ,സജി എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.





























