തലസ്ഥാന ജില്ലയിൽ ആറ് മാസത്തിനിടെ 391 കാട്ടുപന്നികളെ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ആറ് മാസത്തിനിടെ 391 കാട്ടുപന്നികളെ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കണക്ക് വിലയിരുത്തിയത്. 2025 മെയ് 31 മുതൽ നാളിതു വരെയുള്ള കണക്കാണ് 391. അതേസമയം രണ്ട് വർഷത്തിൽ 1100 കാട്ടുപന്നികളെ കൊന്നതായും യോഗം വിലയിരുത്തി. മനുഷ്യ – വന്യജീവി സംഘർഷം കുറയ്ക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് – ബ്ലോക്ക് തലങ്ങളിൽ യോഗം വിളിക്കുന്നതിന് നിർദേശം നൽകാൻ തീരുമാനമായി. വന്യജീവികളെ പ്രതിരോധിക്കുന്നതിനുള്ള ലാന്‍റ് സ്കേപ്പിങ് പ്ലാൻ തയ്യാറാക്കി വരികയാണ്.

പ്ലാൻ വനം വകുപ്പ് അംഗീകരിച്ച ശേഷം സർക്കാരിലേക്ക് കൈമാറും. മനുഷ്യ – വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് സർക്കാർ പഞ്ചായത്തുകൾക്ക് അനുവദിച്ച തുക ഉപയോഗപ്പെടുത്തുന്നതിനും പഞ്ചായത്തുകൾക്ക് നിർദേശം നൽകാനും യോഗം തീരുമാനിച്ചു. മലയോര മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായി തുടരുകയാണ്. രാത്രി സഞ്ചരിക്കുന്നവർക്ക് നേരെയാണ് പതിവായി ആക്രമണമുണ്ടാകുന്നത്. കല്ലറയിൽ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ ആഴ്ചകൾക്ക് മുമ്പാണ് മരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദേശത്തേക്ക് കടക്കാൻ തൊപ്പിയുടെ നീക്കം ; ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാനൊരുങ്ങി പോലീസ്

0
കൊച്ചി : സുഹൃത്തുക്കളുടെ നഗ്നദൃശ്യം സാമൂഹ്യമാധ്യങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ തൊപ്പി എന്ന...

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും ; പ്രതിസന്ധി ഉണ്ടാകില്ലെന്ന് വി...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം അഞ്ച് വർഷം സുഖമമായി മുന്നോട്ട് പോകുമെന്ന് മേയര്‍...

പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം ; അക്രമി മോഷണത്തിനായി എത്തിയ ആളെന്ന് പോലീസ്

0
കൊച്ചി: പെരുമ്പാവൂരിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം. വീട്ടിൽ കവർച്ചക്കായി കയറിയ പ്രതി...

വർക്കല ക്ലിഫിൽ 19കാരനായ വിനോദസഞ്ചാരിക്ക് കുത്തേറ്റു

0
തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂർ സ്വദേശിയായ 19കാരന് കുത്തേറ്റു. തഞ്ചാവൂർ...