കുർണൂൽ: സംവരണത്തെക്കുറിച്ചും ന്യൂനപക്ഷ ക്വാട്ടയെക്കുറിച്ചും ബിജെപിയും പ്രതിപക്ഷ നേതാക്കളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചയ്ക്കിടെ പ്രതികരണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി. ആന്ധ്രാപ്രദേശിൽ 4 ശതമാനം മുസ്ലീം സംവരണം നിലനിൽക്കുമെന്നും ഇത് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അവസാന വാക്കാണെന്നും വൈഎസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. കുർണൂലിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.”ഒരു വശത്ത്, ബിജെപിയുമായി കൈകോർത്ത് 4 ശതമാനം മുസ്ലീം സംവരണം എടുത്തുകളയുമെന്നാണ് ചന്ദ്രബാബു നായിഡു പറയുന്നത്. മറുവശത്ത്, ന്യൂനപക്ഷ വോട്ട് ലക്ഷ്യമാക്കി അദ്ദേഹം പുതിയ ആശയവുമായി വരുന്നു. ചന്ദ്രബാബു നായിഡുവിനെപ്പോലെയുള്ള ഒരു നാടകം നിങ്ങൾ കണ്ടിട്ടുണ്ടോ, എന്ത് വന്നാലും 4 ശതമാനം മുസ്ലീം സംവരണം നിലനിൽക്കും. ഇത് പാർട്ടിയുടെ അവസാന വാക്കാണ്. 4 ശതമാനം സംവരണം റദ്ദാക്കുമെന്ന് എൻഡിഎ സർക്കാർ ഉറപ്പ് നൽകിയതിന് ശേഷവും എന്ത് കൊണ്ടാണ് ചന്ദ്രബാബു നായിഡു എൻഡിഎയിൽ തുടരുന്നത്.-ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1