പന്തളം : അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെ കക്കൂസ് മാലിന്യം നീർച്ചാലിലേക്കൊഴുക്കിയ കെട്ടിട ഉടമയ്ക്ക് 50,000 രൂപ പിഴയും വൃത്തിയാക്കാനുള്ള ഉത്തരവും. പന്തളം കടയ്ക്കാട് കുടുംബാരോഗ്യകേന്ദ്രത്തിനു സമീപമുള്ള കെട്ടിടം ഉടമ കുരമ്പാല ഫർഹാന മൻസിലിൽ അൻവറിനാണ് നഗരസഭ ആരോഗ്യവിഭാഗം പിഴയൊടുക്കാൻ കത്തുനൽകിയത്. 15 ദിവസത്തിനകം മാലിന്യം ഒഴുക്കിയ സ്ഥലം വൃത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്. കടയ്ക്കാട്ടുള്ള കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തെ ബഹുനിലക്കെട്ടിടത്തിൽ നൂറിലധികം അന്യസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. ഇവിടെയുള്ള ടാങ്കിലെ കക്കൂസ് മാലിന്യമാണ് സമീപത്തുള്ള തോട്ടിലേക്കും വയലിലേക്കും ഒഴുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിൽ മാലിന്യം ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇവർ നഗരസഭയിൽ നൽകിയ പരാതിക്കൊപ്പം മാലിന്യം ഒഴുക്കുന്ന വീഡിയോ ദൃശ്യങ്ങളും ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു. കക്കൂസ് മാലിന്യം തള്ളിയതിനെതിരേ നാട്ടുകാർ പന്തളം പോലീസിലും പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1