പള്ളിപ്പുറം : പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നംപള്ളിപ്പുറം പഞ്ചായത്ത് മേഖലയിൽ കള്ളിങ് (കൊന്നൊടുക്കൽ) തുടങ്ങി. ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ 50 പേർ ഉൾപ്പെടുന്ന സംഘമാണ് കള്ളിങ് നടത്തിയത്. പ്രാദേശിക തൊഴിലാളികളും സന്നദ്ധപ്രവർത്തകരും സഹായത്തിനുണ്ട്. മൂന്നു സംഘങ്ങളായാണ് കള്ളിങ് നടത്തുന്നത്. ചൊവ്വാഴ്ച ചേന്നംപള്ളിപ്പുറം, മാരാരിക്കുളം, വയലാർ പഞ്ചായത്തുകളിലായിരുന്നു കള്ളിങ്. മഴ കാരണം രാത്രി എട്ടുമണിക്കു ശേഷവും തുടരേണ്ടിവന്നു. ഇന്ന് തണ്ണീർമുക്കം, തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലുമാണ് പക്ഷികളെ കൊല്ലുന്നത്.
34,000 ത്തോളം പക്ഷികളെ കൊന്ന് കത്തിക്കാനാണ് പദ്ധതി. ചൊവ്വാഴ്ച അതിരാവിലെ തുടങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും ശക്തമായ മഴയെത്തുടർന്ന് വൈകി. പന്തലിട്ടിരിക്കുന്നതിനാൽ കത്തിക്കുന്നതിനു തടസ്സമില്ല. ഉണക്കവിറകിന്റെ ലഭ്യതക്കുറവ് കള്ളിങ്ങിനു തടസ്സമുണ്ടാക്കുന്നുണ്ട്. അഗ്നിരക്ഷാസേനയും കള്ളിങിൽ സഹായിക്കുന്നുണ്ട്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.