തിരുവനന്തപുരം : തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ യു.എ.ഇ. കോൺസുൽ ജനറൽ നേരിട്ട് കള്ളക്കടത്ത് നടത്തിയെന്ന് കസ്റ്റംസ്. സ്വപ്ന സുരേഷിനും നൽകിയ ഷോക്കോസ് നോട്ടീസിലാണ് പരാമർശം. യു.എ.ഇ. കോൺസുൽ ജനറൽ നേരിട്ട് സ്വർണമെത്തിച്ചത് മൂന്ന് തവണയെന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈജിപ്ത്, മൊറോക്കോ, യു.എ.ഇ സ്വദേശികളായ വനിതകളെ ഉപയോഗിച്ചാണ് സ്വർണമെത്തിച്ചത്.
വിദേശ വനിതകളെ കോൺസുലേറ്റിൽ സുരക്ഷിതമായി താമസിപ്പിച്ചിരുന്നുവെന്നും കണ്ടെത്തി. കോൺസുലേറ്റ് ജീവനക്കാർ വിദേശത്തേക്ക് പോകുമ്പോഴെല്ലാം കറൻസി കടത്ത് നടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. നയതന്ത്ര പരിരക്ഷയുടെ മറവിലാണ് കള്ളക്കടത്ത് നടത്തിയതെന്നും നോട്ടീസിൽ പറയുന്നു. പ്രതികളുടെ രഹസ്യ മൊഴി ഉദ്ധരിച്ചാണ് കസ്റ്റംസിന്റെ പരാമർശങ്ങൾ.