Friday, May 3, 2024 10:06 am

സി.എ.എ, കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സി.എ.എ, കര്‍ഷക പ്രക്ഷോഭകര്‍െക്കതിരായ കേസുകള്‍ പിന്‍വലിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. 5,570 കേസുകളാണ് പിന്‍വലിച്ചത്. കൂടംകുളം ആണവനിലയത്തിനും സേലം-ചെന്നെ എട്ടുവരിപാത പദ്ധതികള്‍ക്കുമെതിരെ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരുടെ പേരിലുള്ള കേസുകളും എം.കെ. സ്റ്റാലിന്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. കേസുകള്‍ പിന്‍വലിക്കുമെന്ന് ജൂണ്‍ 24 ന് നിയമസഭയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള നടപടികളാണ് ഇപ്പോള്‍ ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം പാര്‍ലമെന്‍റില്‍ പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമത്തിന്റെയും (സിഎഎ) കര്‍ഷക നിയമങ്ങളുടെയും പ്രതിഷേധക്കാര്‍ക്കെതിരെ ഏകദേശം 5,570 കേസുകളാണ് തമിഴ്നാട് പോലീസ് എടുത്തിരുന്നത്. മുന്‍ എഐഡിഎംകെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട 2,831 കേസുകള്‍, സിഎഎക്കെതിരെ പ്രതിഷേധിച്ചതിന് എടുത്ത 2,282 കേസുകള്‍ എന്നിവയും പിന്‍വലിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരേ 2011- 2021 കാലയളവില്‍ ഫയല്‍ ചെയ്ത 26 കേസുകള്‍, കൂടംകുളം പ്ലാന്‍റിനെതിരെ പ്രതിഷേധിച്ചതിനുള്ള 26 കേസുകള്‍, എട്ടുവരി പാതക്കെതിരായ പ്രതിഷേധക്കാര്‍ക്കെതിരേ എടുത്ത 405 കേസുകള്‍ എന്നിവയും പിന്‍വലിച്ചിട്ടുണ്ട്.

റദ്ദാക്കപ്പെട്ട കേസുകളില്‍ ചാര്‍ജ് ഷീറ്റ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അന്വേഷണ ഘട്ടത്തിലുള്ള കേസുകളും ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കോടതി ഷെഡ്യൂള്‍ ചെയ്തിട്ടുള്ള കേസുകളില്‍, പിന്‍വലിക്കാനുള്ള അഭ്യര്‍ഥന ഫയല്‍ ചെയ്യാന്‍ ചുമതലയുള്ള അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഉത്തരവ് പ്രകാരം, എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ മദ്രാസ് ഹൈക്കോടതിക്ക് നല്‍കും.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ രാഷ്ട്രീയക്കാര്‍ക്കെതിരായ ഒരു കേസും പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്‌.കെ. പ്രഭാകര്‍ ഒപ്പിട്ട സെപ്റ്റംബര്‍ നാലിലെ ഒരു ഉത്തരവില്‍ പറയുന്നത് നിലവിലെ അല്ലെങ്കില്‍ മുന്‍ എംപിമാര്‍/എംഎല്‍എമാര്‍ക്കെതിരായ കേസുകളുടെ വിശദാംശങ്ങള്‍ നിര്‍ണയിക്കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമേഠിയില്‍ കോണ്‍ഗ്രസ് ഇറക്കിയ വിശ്വസ്തന്‍ ; ആരാണ് കിഷോരിലാല്‍ ശര്‍മ?

0
അമേഠി : ദിവസങ്ങൾ നീണ്ട സസ്പെൻസിന് വിരാമമിട്ട് ഉത്തർപ്രദേശിലെ റായ്ബറേലിയിലും അമേഠിയിലും...

റാന്നിയില്‍ ഇടിഞ്ഞുവീണ വീടിന്‍റെ സംരക്ഷണ ഭിത്തിയുടെ കല്ല് മാറ്റുന്ന ജോലികൾ ആരംഭിച്ചു

0
റാന്നി : റോഡിലേക്ക് ഇടിഞ്ഞുവീണ വീടിന്‍റെ സംരക്ഷണ ഭിത്തിയുടെ കല്ല് മാറ്റുന്ന...

വോട്ടെണ്ണൽ ദിവസം രാഹുലിന് ഭാരത് ജോഡോ യാത്രക്ക് പകരം കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര നടത്തേണ്ടി...

0
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് അമിത് ഷാ. തെരഞ്ഞെടുപ്പിൽ...

കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിർത്തിയിട്ട കാറിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊട്ടാരക്കര : കൊല്ലം കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിർത്തിയിട്ട കാറിൽ...