പറവൂർ: മന്നം സ്വദേശിയെ മില്ലുംപടിക്ക് സമീപം നാടൻ ബോംബെറിഞ്ഞ് ഭീതിപരത്തി വാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി. കെടാമംഗലം ചാക്കാത്തറ വീട്ടിൽ രാഹുൽ (കണ്ണൻ 26), കളമശ്ശേരി മൂലേപ്പാടം തിണ്ടിക്കൽ വീട്ടിൽ ഷെഫിൻ (25) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ നേരിട്ട് പങ്കുള്ളവരാണിവർ. ഒക്ടോബർ 24ന് വൈകീട്ടാണ് സംഭവം.
ശരത് എന്നയാൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവർ ഉൾപ്പെടെ 11 പേർ നേരത്തെ അറസ്റ്റിലായി. ജില്ല പോലീസ് മേധാവി കെ.കാർത്തിക്, മുനമ്പം ഡി.വൈ.എസ്.പി എസ്.ബിനു, ഇൻസ്പെക്ടർമാരായ ജെ.എസ് സജീവ് കുമാർ, ഷോജോ വർഗീസ്, എസ്.ഐ മാരായ പ്രശാന്ത് പി.നായർ, അരുൺ തോമസ്, എ.എസ്.ഐ മാരായ ശെൽവരാജ്, കണ്ണദാസ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.