Thursday, May 2, 2024 12:03 pm

ദിലീപിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി ; ഫോണുകളും ഹാര്‍ഡ് ഡിസ്‌ക്കും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാവിലെ തുടങ്ങിയ പരിശോധന ഏഴുമണിക്കൂര്‍ നീണ്ടു. ദിലീപിന്റെ വീട്ടില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കേസിലായിരുന്നു പരിശോധന. നടന്‍ ദിലീപുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രങ്ങളിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടത്തുന്ന സംഘം, ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും ഇവരുടെ സിനിമാ കമ്പനിയുടെ ഓഫീസിലുമാണ് പരിശോധന നടത്തിയത്. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സ്വന്തം വീട്ടിലായിരുന്നു പരിശോധന. ദിലീപിന്റെ കൈവശമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ക്കും തോക്കിനും വേണ്ടിയായിരുന്നു റെയ്ഡ് നടത്തിയത്.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ചിന്റെ ചടുലനീക്കം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പറയുന്ന വസ്തുവകകള്‍ കണ്ടെത്താനാണ് റെയ്ഡ്.

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് അന്വേഷിക്കുന്ന സംഘം ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് ആദ്യമെത്തിയത്. വിചാരണക്കോടതിയില്‍ നിന്നും ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും അന്വേഷണ സംഘം വാറണ്ട് വാങ്ങിയിരുന്നു. പോലീസ് എത്തിയെന്നറിഞ്ഞിട്ടും വീടിന്റെ ഗേറ്റ് തുറക്കാതിരുന്നതോടെ പോലീസ് ഗേറ്റ് ചാടി അകത്ത് കടന്നു.

കാവ്യയും ദിലീപിന്റെ സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. റെയ്ഡ് ആണെന്ന് ബോധ്യപ്പെടുത്തിയതോടെ സഹോദരി എത്തി ഗേറ്റ് തുറന്നു. പോലീസ് സംഘം വീടിനുള്ളിലേക്ക്. റെയ്ഡ് ഒരു മണിക്കൂര്‍ പിന്നിട്ടതോടെ ദിലീപും അഭിഭാഷകരും വീട്ടിലേക്ക് ഇരച്ചെത്തി. ഇതേസമയം തന്നെ ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചിയിലെ ഓഫീസിലും തുടരന്വേഷണം നടത്തുന്ന സംഘം റെയ്ഡ് തുടങ്ങി. ഓഫീസ് പൂട്ടിയിരുന്നതിനാല്‍ ജീവനക്കാരെ വിളിച്ചു വരുത്തി തുറന്നാണ് ക്രൈംബ്രാഞ്ച് സംഘം അകത്ത് കയറിയത്. മുന്‍കൂര്‍ ജാമ്യത്തില്‍ കോടതി തീരുമാനമെടുക്കുന്നതനുസരിച്ച് ദിലീപിനെ ചോദ്യം ചെയ്യാനാണ് നീക്കം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലൈംഗികാതിക്രമ പരാതിയിൽ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

0
ന്യൂഡൽഹി : ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ്...

വിചിത്ര എസ്എംഎസ് ചെറിയൊരു കയ്യബദ്ധം ; കൊവിഡ് കാരണമല്ല ഡ്രൈവിംഗ് ടെസ്റ്റ് മാറ്റിയത്’; വിശദീകരണവുമായി...

0
കാസര്‍കോട്: കാസർകോട് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചതിനുള്ള...

കീച്ചേരി കടവ് പാലത്തിന്‍റെ നിർമ്മാണം നീളുന്നതിനെതിരെ പ്രതിഷേധം

0
മാവേലിക്കര : അച്ചൻകോവിലാറിനു കുറുകെ ചെന്നിത്തല,​ ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ചു നിർമ്മിക്കുന്ന...

സച്ചിൻ ദേവ് എംഎൽഎ യാത്രക്കാരെ ഇറക്കിവിട്ടില്ല ; തനിക്കുകൂടി ടിക്കറ്റ് നൽകി ഡിപ്പോയിലേക്ക് പോകാമെന്നാണ്...

0
തിരുവനന്തപുരം: സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നത് ശുദ്ധ...