ദിലീപിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി ; ഫോണുകളും ഹാര്‍ഡ് ഡിസ്‌ക്കും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാവിലെ തുടങ്ങിയ പരിശോധന ഏഴുമണിക്കൂര്‍ നീണ്ടു. ദിലീപിന്റെ വീട്ടില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കേസിലായിരുന്നു പരിശോധന. നടന്‍ ദിലീപുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രങ്ങളിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടത്തുന്ന സംഘം, ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും ഇവരുടെ സിനിമാ കമ്പനിയുടെ ഓഫീസിലുമാണ് പരിശോധന നടത്തിയത്. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സ്വന്തം വീട്ടിലായിരുന്നു പരിശോധന. ദിലീപിന്റെ കൈവശമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ക്കും തോക്കിനും വേണ്ടിയായിരുന്നു റെയ്ഡ് നടത്തിയത്.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ചിന്റെ ചടുലനീക്കം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പറയുന്ന വസ്തുവകകള്‍ കണ്ടെത്താനാണ് റെയ്ഡ്.

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് അന്വേഷിക്കുന്ന സംഘം ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് ആദ്യമെത്തിയത്. വിചാരണക്കോടതിയില്‍ നിന്നും ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും അന്വേഷണ സംഘം വാറണ്ട് വാങ്ങിയിരുന്നു. പോലീസ് എത്തിയെന്നറിഞ്ഞിട്ടും വീടിന്റെ ഗേറ്റ് തുറക്കാതിരുന്നതോടെ പോലീസ് ഗേറ്റ് ചാടി അകത്ത് കടന്നു.

കാവ്യയും ദിലീപിന്റെ സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. റെയ്ഡ് ആണെന്ന് ബോധ്യപ്പെടുത്തിയതോടെ സഹോദരി എത്തി ഗേറ്റ് തുറന്നു. പോലീസ് സംഘം വീടിനുള്ളിലേക്ക്. റെയ്ഡ് ഒരു മണിക്കൂര്‍ പിന്നിട്ടതോടെ ദിലീപും അഭിഭാഷകരും വീട്ടിലേക്ക് ഇരച്ചെത്തി. ഇതേസമയം തന്നെ ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചിയിലെ ഓഫീസിലും തുടരന്വേഷണം നടത്തുന്ന സംഘം റെയ്ഡ് തുടങ്ങി. ഓഫീസ് പൂട്ടിയിരുന്നതിനാല്‍ ജീവനക്കാരെ വിളിച്ചു വരുത്തി തുറന്നാണ് ക്രൈംബ്രാഞ്ച് സംഘം അകത്ത് കയറിയത്. മുന്‍കൂര്‍ ജാമ്യത്തില്‍ കോടതി തീരുമാനമെടുക്കുന്നതനുസരിച്ച് ദിലീപിനെ ചോദ്യം ചെയ്യാനാണ് നീക്കം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...