Saturday, May 4, 2024 3:14 pm

ഖത്തറില്‍ വാഹനാപകടം ; മൂന്നു മലയാളികള്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ദോഹ: ഖത്തറില്‍ പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പോയ മലയാളി സംഘം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം, മിസഈദ് സീലൈനിലാണ് മലയാളികള്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ കാര്‍ അപകടത്തില്‍പ്പെട്ടത് . ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു, കോഴിക്കോട് സ്വദേശി ഷമീം, തൃശൂര്‍ അക്കിക്കാവ് സ്വദേശി റസാക്ക്, ആലപ്പുഴ സ്വദേശി സജിത്ത് എന്നിവരാണ് മരിച്ചത്, കൂടെയുണ്ടായിരുന്ന ഇരിട്ടി സ്വദേശി ശരണ്‍ജിത്ത് ശേഖര്‍ പരിക്കുകളോടെ രക്ഷപെട്ടു. സജിത്തിന്റെ ഭാര്യയും രണ്ട് മക്കളും അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് കാര്യമായ പരിക്കുകളില്ല.

ഇവര്‍ സഞ്ചരിച്ച വാഹനം കല്ലിലിടിച്ച്‌ നിയന്ത്രണം വിടുകയായിരുന്നു. മൂവരും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മുഐതറില്‍ നിന്ന് ഉച്ചയോടെയാണ് ഇവര്‍ സീലൈനിലേക്ക് തിരിക്കുന്നത്. വൈകിട്ടോടെയാണ് അപകടം. പരിക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അടുത്ത വില്ലകളില്‍ താമസിക്കുന്നവരാണ് ഇവര്‍. റസാഖ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. സജിത്ത് വുഖൂദിലെ ജീവനക്കാരനാണ്. മൃതദേഹങ്ങള്‍ വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീണ്ടും അന്വേഷണമെന്ന് ഉറപ്പ് : നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത്...

0
ഹൈദരാബാദ്: മകന്റെ മരണവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന്...

പുഞ്ചക്കൊയ്ത്ത് അവസാനഘട്ടമെത്തിയിട്ടും നെല്ലുസംഭരണം കാര്യക്ഷമമാക്കാതെ സപ്ലൈകോ

0
ചെങ്ങന്നൂർ : പുഞ്ചക്കൊയ്ത്ത് അവസാനഘട്ടമെത്തിയിട്ടും നെല്ലുസംഭരണം കാര്യക്ഷമമാക്കാതെ സപ്ലൈകോ. കർഷകർ ആവശ്യപ്പെടുന്ന...

വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി ; വ്യാജ വീഡിയോ ഇറക്കി ; 11...

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റും നേടുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കെപിസിസി...

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല ; റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം

0
തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഉപയോഗിക്കുന്നതിന് തല്‍ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍...