ന്യൂഡല്‍ഹി : രാജ്യത്തെ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഇന്ത്യയിലെ കാറുകൾക്ക് ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്ന് വാഹന നിർമ്മാതാക്കളോട് വീണ്ടും അഭ്യർത്ഥിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. ഇന്ത്യയിലെ ഭൂരിഭാഗം ഓട്ടോമൊബൈൽ നിർമ്മാതാക്കളും ആറ് എയർബാഗുകളുള്ള കാറുകൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും രാജ്യത്തെ കാറുകൾക്ക് സമാനമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഗഡ്‍കരി പറഞ്ഞു.
ഓട്ടോമോട്ടീവ് ഘടക നിർമ്മാതാക്കളുടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ACMA) വാർഷിക സെഷനിൽ സംസാരിക്കുകയായിരുന്നു ഗഡ്‍കരി. ഓരോ വർഷവും ഏകദേശം അഞ്ച് ലക്ഷം റോഡപകടങ്ങളിൽ 1.5 ലക്ഷം പേർ മരിക്കുകയും 3 ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.