തിരുവനന്തപുരം : സ്‌കൂൾ സമയമാറ്റത്തിൽ ആദ്യമേ സമ്മർദ്ദം ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ മേഖലയിലും ചർച്ചകൾ നടത്തിയേ നിലപാട് എടുക്കൂ. നിലവിൽ തീരുമാനങ്ങൾ ഒന്നുമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കാൻ സ്‌കൂൾ വിദ്യാഭ്യാസ പരിഷ്‌കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു.
5 മുതൽ 12 വരെ ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാകായിക പരിശീലനത്തിനുമായി ഉപയോഗിക്കാം. ക്ലാസുകളിലെന്ന പോലെ സ്‌കൂളുകളിലും ആകെ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.