പത്തനംതിട്ട : നഗരത്തിൽ കൊറിയർ വഴി ലഹരിക്കടത്ത്. പത്തനംതിട്ട സ്വദേശികള്‍ അറസ്റ്റില്‍. പ്രമുഖ കൊറിയർ കമ്പനി വഴി ബെംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്ക് രാസലഹരിയായ എംഡിഎംഎ കടത്തിയ സംഭവത്തിൽ പത്തനംതിട്ട സ്വദേശികളായ അഴൂർ മാലേത്ത് നിഖിൽ (28) , അഴൂർ തെങ്ങുംചേരിൽ അജിത്ത് (23) എന്നിവരെ ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
എക്സ്റ്റൻഷൻ കോഡിൽ ഒളിപ്പിച്ചാണ് 4.5 ഗ്രാം എംഡിഎംഎ കടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പ്രതികൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊറിയർ വാങ്ങാനെത്തിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് സമാനമായി പലവട്ടം ലഹരി കടത്തിയിട്ടുണ്ടെന്നാണ് സൂചന. നിഖിലാണ് മുഖ്യപ്രതി. ബൈക്കിലെത്തിയ നിഖിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കൊറിയർ വാങ്ങാനായി സ്വന്തം ഫോണ്‍ കൊടുത്ത് അയയ്ക്കുകയായിരുന്നു.
ഫോണിൽ വന്ന ഒടിപി നമ്പർ കാണിച്ച് പാഴ്സലുമായി പുറത്തിറങ്ങുമ്പോഴാണ് പോലീസ് ഇരുവരെയും വളഞ്ഞ് പിടികൂടിയത്. പത്തനംതിട്ടയിൽ ആദ്യമായാണ് എംഡിഎംഎ പിടികൂടുന്നതെന്ന് ഡിവൈഎസ്പി എസ്.നന്ദകുമാർ പറഞ്ഞു. നാർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എ.വിദ്യാധരനും ഇൻസ്പെക്ടർ ജിബു ജോണും പരിശോധനയിൽ പങ്കെടുത്തു. ക്രിസ്തുമസ്–ന്യൂഇയർ കാലത്ത് ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നതിനാണ് ലഹരി കടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033