മലപ്പുറം : നിലമ്പൂർ കരിമ്പുഴ വന്യജീവി സങ്കേതത്തെ ബഫർസോണിൽ ഉൾപ്പെടുത്തി മലയോര ജനതയെ സർക്കാർ വഞ്ചിച്ചെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. ബഫർസോൺ വിഷയത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ജനവാസ കേന്ദ്രത്തിൽനിന്ന് 25 കിലോമീറ്റർ അകലെയായതിനാൽ കരിമ്പുഴ വന്യജീവി സങ്കേതം ബഫർസോണിൽ ഉൾപ്പെടില്ലെന്നാണ് അധികൃതർ നേരത്തെ വിശദീകരിച്ചിരുന്നത്.
എന്നാൽ നിലവിൽ പ്രസിദ്ധീകരിച്ച ബഫർസോണിൽ മൂന്ന് വിദ്യാലയങ്ങളും 467 വീടുകളും 127 കെട്ടിടങ്ങളും അടക്കം 597 നിർമിതികൾ ഉണ്ടെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. പൂക്കോട്ടുംപാടത്തെ ജനവാസ കേന്ദ്രങ്ങളും, വഴിക്കടവ് പുഞ്ചകൊല്ലി ആദിവാസി കോളനിയും ബഫർസോണിൽ ഉൾപ്പെടും. കരിമ്പുഴക്ക് ചുറ്റുമുള്ള കരുളായി, അമരമ്പലം, വഴിക്കടവ്, ചോക്കാട്, കാളികാവ് പഞ്ചായത്തുകളിലെ ജനവാസ മേഖലകളും ബഫർസോൺ പരിധിയിൽ ഉൾപ്പെടുമെന്ന ആശങ്കയിലാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.