കാന്തിവാലി : 70 കാരിയെ മൂവായിരം രൂപയ്ക്കായി കൊലപ്പെടുത്തിയ സംഭവത്തിൽ ആക്രി പെറുക്കുന്നയാൾ അറസ്റ്റിൽ. മുംബൈയിലെ കാന്തിവാലിയിൽ ബുധനാഴ്ചയാണ് സംഭവം. മൻസൂർ ഷേയ്ഖ് എന്ന 51കാരനാണ് പിടിയിലായത്. തെരുവിൽ കഴിഞ്ഞിരുന്ന അനുസായ സാവന്ത് എന്ന 70 കാരിയാണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് മൻസൂർ അനുസായ പണം കൂട്ടി വച്ചത് ശ്രദ്ധിക്കുന്നത്. ഈ പണം തട്ടിയെടുക്കാനായായിരുന്നു കൊലപാതകം.
ബുധനാഴ്ച വെളുപ്പിനെയാണ് കൊലപാതകം നടന്നത്. കല്ലുപയോഗിച്ച് മൻസൂർ 70കാരിയെ ആക്രമിക്കുകയായിരുന്നു. 3000 രൂപയായിരുന്നു 70കാരി സ്വരുക്കൂട്ടി വച്ചികുന്നത്. കൊലപാതകം നടന്നതായി വിവരം ലഭിച്ചതിനേ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൻസൂർ മുങ്ങിയതായി വ്യക്തമായത്. സിസിടിവി അടക്കമുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ്.