ട്രെക്കിംഗിനിടെ കാൽവഴുതി വീണു മരിച്ചു ; പിന്നാലെ മൃതദേഹങ്ങൾക്ക് കാവൽ നിന്നത് വളർത്തുനായ

For full experience, Download our mobile application:
Get it on Google Play

ഷിംല: ഹിമാചൽ പ്രദേശിലെ ബിർ ബില്ലിംഗിൽ ട്രെക്കിംഗിനിടെ ഒരു യുവതി ഉൾപ്പടെ രണ്ട് പേർ വഴുതി വീണ് മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന വളർത്തുനായ മൃതദേഹങ്ങൾക്ക് രണ്ടുദിവസം കാവൽ നിന്നു. പഞ്ചാബിലെ പത്താൻകോട്ട് സ്വദേശി അഭിനന്ദൻ ഗുപ്ത (30), പൂനെ സ്വദേശി പ്രണിത വാല (26) എന്നിവരാണ് മരിച്ചത്. ഉയരത്തിൽ നിന്നുള്ള വീഴ്ചയാണ് മരണകാരണം. ഇവർക്കൊപ്പമുണ്ടായിരുന്ന ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട വളർത്തുനായ രണ്ടുദിവസത്തോളം തുടർച്ചയായി കുരച്ച് ആളുകളുടെ ശ്രദ്ധനേടുകയായിരുന്നു.

5,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബിർ ബില്ലിംഗ് ട്രെക്കിംഗിനും പാരാഗ്ലൈഡിംഗിനും വളരെ പ്രശസ്തമായ സ്ഥലമാണ്. പാരാഗ്ലൈഡിംഗിനും ട്രക്കിംഗിനുമായി കഴിഞ്ഞ നാല് വർഷമായി അഭിനന്ദൻ ഈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് കാൻഗ്ര ജില്ലാ പോലീസ് മേധാവി വീർ ബഹാദൂർ പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവതി പൂനെയിൽ നിന്നുമെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...