Tuesday, May 13, 2025 12:48 pm

പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവം ; മുജീബിനെതിരെ കൊലപാതക ശ്രമത്തിനും കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ലൈഫ് പദ്ധതിയിൽ മുൻഗണന ലഭിക്കാത്തതിനാൽ പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവത്തിൽ പ്രതി മുജീബിനെതിരെ കൊലപാതകശ്രമ കുറ്റം പോലീസ് ചുമത്തി. പൊതുമുതൽ നശിപ്പിച്ചതിനും കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നുച്ചയ്ക്ക് ഭൂരിഭാഗം ജീവനക്കാരും ഭക്ഷണം കഴിക്കാൻ പുറത്തു പോയ സമയത്താണ് മുജീബ് മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിൽ പെട്രോളുമായെത്തി തീയിട്ടത്.

പെട്രോൾ അടങ്ങിയ ക്യാനുമായി മുജീബ് ഓഫീസിലേക്ക് കയറി തീ ഇടുകയായിരുന്നു. കമ്പ്യൂട്ടറുകളും പ്രിന്ററുകളും ഫയലുകളും പൂർണമായും കത്തി നശിച്ചു. നാട്ടുകാരും ഫയർഫോഴ്സും എത്തിയാണ് തീ അണച്ചത്. തീ ഇട്ടതിനുശേഷം പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിലെ ശുചിമുറിയിൽ ഒളിച്ച മുജീബ് അവിടെവെച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേലാറ്റൂർ പോലീസ് എത്തിയാണ് മുജീബിനെ പുറത്തേക്ക് എത്തിച്ചത്.

പലതവണ ഓഫീസ് കയറി ഇറങ്ങിയതിന്റെ നിരാശയിലാണ് മുജീബ് പഞ്ചായത്ത് ഓഫീസിന് തീ ഇട്ടതെന്നും ഈ ആക്രമണത്തിന്റെ ഉത്തരവാദി പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിയാണെന്നും ആരോപിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തി. പഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടികയിൽ 104ാം സ്ഥാനത്താണ് മുജീബുള്ളത്. ഈ സാമ്പത്തിക വർഷം ആദ്യ 50 പേർക്കാണ് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയതെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.

കീഴാറ്റൂർ എട്ടാം വാർഡിൽ ആനപ്പാംകുഴി എന്ന സ്ഥലത്താണ് മുജീബ് താമസിക്കുന്ന വീട്. ഏത് നിമിഷവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാൻ പാകത്തിലുള്ളതാണ് വീട്. അകത്തേക്ക് കയറിയാൽ ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്ക് കീഴിലാണ് കുടുംബാംഗങ്ങൾ താമസിക്കുന്നതെന്ന് വ്യക്തമാകും. മുജീബിനൊപ്പം ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഒരു വീടിന് വേണ്ടി, ലൈഫ് പദ്ധതിയിൽ ഉൾപ്പെടാൻ വർഷങ്ങളായി ഇയാൾ ഓഫീസുകൾ കയറി ഇറങ്ങുന്നെങ്കിലും ഇതുവരെ ഫലമുണ്ടായില്ല.

രണ്ട് മുറി മാത്രമുള്ള മുജീബിന്റെ വീട്ടിൽ മഴ പെയ്യുമ്പോൾ ചോരാതിരിക്കാൻ വലിയൊരു കുട നിവർത്തി വെച്ചിട്ടുണ്ട്. സ്വന്തമായി ചോർന്നൊലിക്കാത്ത ഉറപ്പുള്ള ഒരു വീടിന് വേണ്ടിയാണ് മുജീബ് വർഷങ്ങളായി പഞ്ചായത്ത് അടക്കം ഓഫീസുകൾ കയറിയിറങ്ങിയത്. ഇതിലും പരിതാപകരമായ ഒരു വീട് ഈ പഞ്ചായത്തിൽ വേറെയില്ലെന്നാണ് നാട്ടുകാരിലൊരാളുടെ വാക്കുകള്‍. മൂന്ന് സെന്റ് സ്ഥലത്തെ വീടാണിത്. ഒരു പരിഹാരവും കാണാത്ത സാഹചര്യത്തിലാണ് മുജീബ് ഇത്തരമൊരു കടുംകൈക്ക് മുതിർന്നതെന്നും നാട്ടുകാർ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

17കാരിയെ സെക്‌സ് റാക്കറ്റ് കെണിയിൽ കുടുക്കിയ കേസ് ; അസം സ്വദേശി പിടിയിൽ

0
കോഴിക്കോട്: സെക്സ് റാക്കറ്റ് കെണിയിൽ പെൺകുട്ടിയെ കുടുക്കിയ കേസിൽ ഒരാൾ പിടിയിൽ....

കുവൈത്തിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

0
കുവൈത്ത് സിറ്റി : കുവൈത്തിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു....

കൊല്ലത്ത് പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി

0
കൊല്ലം : ചിതറയിൽ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി. ചിതറ സ്വദേശി അഭയ്...

ഇന്‍ഡിഗോയുടെ പകൽക്കൊള്ള ; ക്യാൻസലേഷൻ ചാര്‍ജായി ഈടാക്കിയത് 8,111 രൂപ

0
ഡൽഹി: ഇന്ത്യാ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്‍ഡിഗോ നിരവധി വിമാനങ്ങൾ റദ്ദാക്കിയത് മൂലം...