Tuesday, April 30, 2024 7:40 pm

മലയാളികളെ തോക്കിൻ മുനയിൽ ബന്ദികളാക്കി വൻ കവർച്ച

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: രാജസ്ഥാനിലെ ബിവാഡിയിൽ മലയാളികളെ തോക്കിൻ മുനയിൽ ബന്ദികളാക്കി വൻ കവർച്ച. ബിസിനസ് ആവശ്യത്തിനായി വിളിച്ചുവരുത്തിയ ഇടുക്കി സ്വദേശികളെയാണ് ബന്ദികളാക്കി പണം കവർന്നത്. തോക്കിന് മുനയിൽ നിർത്തി നാല് ലക്ഷം രൂപയും മൊബൈൽ ഫോണുമടക്കം കവർന്നെന്നാണ് പരാതി. പോലീസ് ഇടപെടൽ കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് അതിക്രമത്തിന് ഇരയായ മലയാളികൾ മാധ്യമങ്ങളോട് പറഞ്ഞു.

ടയർ ബിസിനസിനായി രാജസ്ഥാനിൽ ഇടപാടുകാരെ കാണാൻ എത്തിയ ഇടുക്കി സ്വദേശികളാണ് കവർച്ച ഇരയായത്. ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിലൂടെയാണ് ടയർ വിൽപനയ്ക്കായുള്ള പരസ്യം ചെയ്തവരെ ഇടുക്കി സ്വദേശികൾ പരിചയപ്പെടുന്നത്. ഒരു മാസത്തിലേറെയായി ഇവരുമായി സംസാരിച്ച ശേഷമാണ് നേരിട്ട് കാണാൻ ബിവാഡിക്ക് ക്ഷണിക്കുന്നത്. തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിൽ എത്തി. ഇവരെ കൊണ്ടു പോകാൻ അക്രമി സംഘം കാറുമായെത്തി. ചതി മനസിലാക്കാൻ കഴിയാതെ മലയാളികൾ ഇവർക്കൊപ്പം യാത്ര തുടങ്ങി. പിന്നീടാണ് ഞെട്ടിക്കുന്ന സംഭവങ്ങളുണ്ടായത്. തോക്കിൻ മുനിയിൽ നിർത്തി ബാങ്ക് ട്രാൻസ്ഫർ വഴി അക്രമി സംഘം പണം തട്ടുകയായിരുന്നു.

ബിവാഡിയിലെ ഫാം ഹൌസിൽ മണിക്കൂറുകൾ തോക്കിന്‍ മുനയില്‍ മലയാളികളെ നിർത്തിയ സംഘം മൊബൈൽ ബാങ്കിംഗ് വഴി നാല് ലക്ഷം രൂപ അവരുടെ അക്കൌണ്ടുകളിലേക്ക് മാറ്റിയതായി അതിക്രമത്തിന് ഇരയായവർ വ്യക്തമാക്കി. എന്നാൽ ഗുണ്ടാസംഘത്തെ നേരത്തെ നീരീക്ഷിച്ചിരുന്ന പോലീസ് ഇവരെ തിരിഞ്ഞ് ഫാം ഹൗസിൽ എത്തിയതോടെ മലയാളികളെ ഉപേക്ഷിച്ച് ആക്രമിസംഘം കടന്നു കളയുകയായിരുന്നു. ഇതുകൊണ്ട് മാത്രമാകും ജീവൻ രക്ഷപ്പെട്ടതെന്നാണ് അക്രമത്തിന് ഇരയായ മലയാളികൾ പറയുന്നത്. പോലീസ് സംരക്ഷണത്തിൽ ഒരു രാത്രി കഴിഞ്ഞ ഇവർ ദില്ലിയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. തുടർന്ന് മലയാളി സംഘടനകൾ അടക്കം എത്തിയാണ് ഇവരെ ദില്ലിയിലെത്തിച്ച് നാട്ടിലേക്ക് മടക്കിയച്ചത്. പ്രതികൾക്കായി തെരച്ചിൽ തുടരുന്നതായും അന്വേഷണം ഊ‌ർജ്ജിതമാക്കിയിട്ടുണ്ടെന്നും രാജസ്ഥാൻ പോലീസ് പ്രതികരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി ആമകുന്ന് സെന്റ്ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ കൊടിയേറി

0
കോന്നി : ആമകുന്ന് സെന്റ്ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന് കൊടിയേറി....

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ...

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു : ഒരാള്‍ക്ക് പരിക്ക്

0
കൊല്ലം: കൊല്ലം കിഴക്കേകല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു....

നിയമസഭ പാസാക്കിയ ബില്ലുകൾ ഏഴ് മാസം ഗവർണർ പിടിച്ചുവെച്ചത് സംശയാസ്പദമാണെന്ന് റവന്യു മന്ത്രി കെ...

0
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഏഴ് മാസം ഗവർണർ പിടിച്ചുവെച്ചത് സംശയാസ്പദമാണെന്ന്...