നോയിഡ : വിൽക്കാനുള്ള ഭക്ഷണമുണ്ടാക്കാൻ വെള്ളക്കടല വേവിക്കാനിട്ട യുവാക്കൾ മരിച്ചു. നോയിഡയിലെ സെക്ടർ 70ലെ ബസായിലെ വാടക വീട്ടിൽ വെച്ചാണ് സംഭവം. ഉപേന്ദ്ര (22), ശിവം (23) എന്നിവരാണ് മരിച്ചത്. സംഭവം നടന്ന ശേഷം മണിക്കൂറുകൾക്ക് ശേഷമാണ് അയൽവാസികൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തമായി ഒരു സ്റ്റാളിട്ട് ഛന്നമസാലയും കുൽച്ചയും കച്ചവടം നടത്തി വരികയാണ് ഇവർ. വെള്ളിയാഴ്ച്ച രാത്രിയോടെ വെള്ളക്കടല പാകം ചെയ്യാനായി കുക്കറിലാട്ട് ഉറങ്ങാൻ പോയതാകാമെന്നാണ് നിലവിൽ പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ പറയുന്നത്. യഥാർത്ഥ പാകം കഴിഞ്ഞിട്ടും വെള്ളക്കടല സ്റ്റൗവിൽ വേവാനിട്ടിരുന്നതു കൊണ്ട് മുറിയിൽ പുക നിറഞ്ഞതാകാമെന്നും നോയിഡ സെൻട്രൽ സോൺ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ രാജീവ് ഗുപ്ത പറഞ്ഞു. പുക നിറഞ്ഞിരുന്ന സമയത്തും വീടിന്റെ ജനലുകൾ അടച്ചിട്ടിരുന്നതിനാൽ മുറിയിൽ ഓക്സിജൻ ലഭിച്ചിട്ടുണ്ടാവാൻ സാധ്യതയില്ല. ഓക്സിജൻ ദൗർബല്യവും പുകയുമായി കൂടിച്ചേർന്ന് വീട്ടിൽ വലിയ അളവിൽ കാർബൺ മോണോക്സൈഡ് ഉണ്ടാകാൻ കാരണമായെന്നും അദ്ദഹം പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1