Wednesday, July 2, 2025 5:54 am

അഗ്നിവീർ സൈനികന് ഗാർഡ് ഓഫ് ഓണർ നൽകാതിരുന്നതിൽ കേന്ദ്രത്തെ വിമർശിച്ച് എ.എ.പി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അഗ്നിവീർ സൈനികന് ഗാർഡ് ഓഫ് ഓണർ നൽകാതിരുന്നതിൽ കേന്ദ്രത്തെ വിമർശിച്ച് ആം ആദ്മി പാർട്ടി. അഗ്നിവീർ സൈനികൻ അമൃത്പാൽ സിങ്ങിന്‍റെ കുടുംബത്തിന് പെൻഷന് അർഹതയില്ലെന്നും കേന്ദ്രം അദ്ദേഹത്തിന് രക്തസാക്ഷി പദവി നൽകില്ലെന്നും മുതിർന്ന എ.എ.പി നേതാവ് രാഘവ് ഛദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു സൈനിക യൂണിറ്റും അദ്ദേഹത്തിന്റെ മൃതദേഹം വിട്ടുനൽകാൻ എത്തിയില്ല. മൃതദേഹം സ്വകാര്യ ആംബുലൻസിലാണ് കൊണ്ടുവന്നത്. സൈനിക ബഹുമതികളൊന്നും നൽകിയില്ല. എന്നാൽ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ പോലീസ് അദ്ദേഹത്തിന് ബഹുമതികൾ നൽകി.

നാല് വർഷം പൂർത്തിയാക്കുന്ന അഗ്നിവീരന്മാരുടെ ഭാവി എന്തായിരിക്കും. പഞ്ചാബ് സർക്കാർ അമൃത്പാൽ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപയും അദ്ദേഹത്തിന് രക്തസാക്ഷി പദവിയും നൽകുമെന്നും സർക്കാർ അഗ്നിവീർ സൈനികന്‍റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ശത്രുവിന്റെ വെടിയേറ്റ് മരിച്ചാൽ മാത്രമാണോ രക്തസാക്ഷിയായി കണക്കാക്കുന്നതെന്നും സൈനികൻ ഡ്യൂട്ടിയിലായിരിക്കെ മറ്റ് കാരണങ്ങളാലും മരിക്കാം. സർക്കാരിന്റെ ഈ നടപടി സൈന്യത്തിന്റെ മനോവീര്യത്തെ ബാധിക്കില്ലേയെന്നും രാഘവ് ഛദ്ദ ചോദിച്ചു. ഒക്ടോബർ 11നാണ് ജമ്മു കശ്മീരിൽ വെച്ച് അഗ്നിവീർ സൈനികൻ അമൃത്പാൽ സിങ് മരണപ്പെട്ടത്. സ്വന്തം തോക്കിൽ നിന്നാണ് സൈനികന് വെടിയേറ്റതെന്നും അതിനാൽ ഗാർഡ് ഓഫ് ഓണർ നൽകേണ്ടതില്ലെന്നുമായിരുന്നു സൈന്യത്തിന്‍റെ വിശദീകരണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...