ക്വയര്‍മല അംബേദ്കര്‍ പട്ടികജാതി കോളനി മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : 273 കോളനികളെ അംബേദ്കര്‍ ഗ്രാമമാക്കാന്‍ ഏറ്റെടുത്തതില്‍ 52 കോളനികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ബാക്കിയുള്ള 221 കോളനികളുടെ പ്രവര്‍ത്തനം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പ്രവര്‍ത്തി പൂര്‍ത്തീകരിച്ച ക്വയര്‍മല അംബേദ്കര്‍ പട്ടികജാതി കോളനിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സര്‍ക്കാര്‍ 207 കോളനികള്‍ ഏറ്റെടുത്തെങ്കിലും അവയില്‍ 43 എണ്ണം മാത്രമേ പൂര്‍ത്തിയാക്കിയിരുന്നുള്ളു. ബാക്കി 164 കോളനികളുടേയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത് ഇപ്പോഴുള്ള സര്‍ക്കാരാണ്. ദയനീയമായ കോളനികളുടെ രൂപം തന്നെ മാറ്റിയെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. എസ്.സി, എസ്.ടി വിഭാഗങ്ങളുടെ സുസ്തിര വികസനം സമസ്ത മേഖലകളിലും ഉറപ്പാക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ഒരു കോടി രൂപ ചിലവില്‍ കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമം.

പദ്ധതിയുടെ ഭാഗമായി അടൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്ത പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ക്വയര്‍മല അംബേദ്കര്‍ കോളനിയില്‍ കമ്മ്യൂണിറ്റി ഹാള്‍, റോഡ് നിര്‍മ്മാണം, വീട് മെയിന്റനന്‍സ്, സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, അങ്കണവാടിക്ക് സമീപമുള്ള കിണറിന് മോട്ടറും വാട്ടര്‍ടാങ്കും സ്ഥാപിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് ഒരു കോടി രൂപ ചിലവില്‍ പൂര്‍ത്തിയായത്.
വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച 15 അംബേദ്കര്‍ ഗ്രാമങ്ങളുടേയും പുതുതായി പ്രവര്‍ത്തിയാരംഭിച്ച ഒന്‍പത് അംബേദ്കര്‍ ഗ്രാമങ്ങളുടേയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

വീഡിയോ കോണ്‍ഫറന്‍സില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ക്വയര്‍ മല അംബേദ്കര്‍ ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേഷ്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയന്തി കുമാരി, വാര്‍ഡ് അംഗം അനുജ ചന്ദ്രന്‍, പ്രൊജക്ട് മാനേജര്‍ എസ്.സനില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. ദേശിയ...

ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

0
കൊച്ചി: ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരായ കോടതിയലക്ഷ്യ...

കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നുവെന്ന് അറിയിച്ച് റെയിൽവേ

0
ഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പശ്ചിമ റെയിൽവേ പാതയിൽ...

സംസ്ഥാനത്ത് ശക്തമായ മഴ ; 12 ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 12 ജില്ലകളിലും കേന്ദ്ര കാലാവസ്ഥ...