വടക്കാഞ്ചേരി : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ആദ്യവോട്ട് രേഖപ്പെടുത്തി മന്ത്രി എ. സി മൊയ്തീൻ. വടക്കാഞ്ചേരിയിലെ ബൂത്തിൽ രാവിലെ 6.56നാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. മധ്യകേരളത്തിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് മന്ത്രി പറഞ്ഞു. മതേതരം ആഗ്രഹിക്കുന്ന വോട്ടർമാർ എൽഡിഎഫിനൊപ്പമാണ്. കോർപ്പറേറ്റുകളും മാധ്യമങ്ങളും സൃഷ്ടിച്ച വിവാദങ്ങൾ ജനങ്ങളെ സ്വാധീനിക്കില്ലെന്നും മന്ത്രി പറഞ്ഞു.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോട്ടയം, എറണാകുളം, വയനാട് ജില്ലകളില്‍ മേല്‍ക്കൈ നിലനിര്‍ത്തുകയാണ് യുഡിഎഫ് ലക്ഷ്യം. തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും ഇടതു ചേരിയിലാക്കുകയാണ് എല്‍ഡിഎഫിന്റെ ഉന്നം. പാലക്കാട് നഗരസഭയില്‍ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിര്‍ത്തുക, തൃശൂര്‍ കോര്‍പ്പറേഷനില്‍ വന്‍ മുന്നേറ്റം നടത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.