മല്ലപ്പള്ളി : ചാലാപ്പള്ളി – കോട്ടാങ്ങൽ – പാടിമൺ ജേക്കമ്പ്സ് റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ടാറിങ് പൂർത്തിയാക്കി ഒന്നര വർഷത്തിനുള്ളിൽ 40 ൽ അധികം അപകടങ്ങളും നാല് അപകട മരണവും നടന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം പുത്തൂർ പടിയിൽ അപകടത്തിൽ കല്ലു കൊമ്പിൽ ഉമ്മര്‍ എന്നയാള്‍ മരിച്ചു.
വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നതും റേഡിൽ നിന്നും തെന്നിമാറുന്നതും പതിവ് കാഴ്ചകളാണ്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് വഴിയൊരുക്കുന്ന പ്രധാന കാരണമെന്ന പരാതികൾ ഏറെയാണ്. ജംഗ്ഷനുകളോട് അടുക്കുന്ന പ്രദേശങ്ങളിൽ റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്യുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കൊടുംവളവുകളും റോഡിന്റെ വശങ്ങളിൽ കാട് പടർന്ന് പിടിച്ച് ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനും കാരണമാകാറുണ്ട്. ടിപ്പറുകള്‍ തലങ്ങും വിലങ്ങും പായുന്നതും അപകടം ഉയര്‍ത്തുന്നു. അമിത വേഗതയിലെത്തുന്ന ഇരുചക്രവാഹനങ്ങൾ ടിപ്പറുകൾക്ക് അടിയിൽ പെടാതെ മിക്കപ്പോഴുംരക്ഷപെടുന്നത് തലനാരിഴക്കാണെന്നാണ് നാട്ടുകാർ പറയുന്നത്. ടിപ്പറുകളുടെ മത്സരയോട്ടവും മരണപ്പാച്ചിലുംനിയന്ത്രിക്കാനും നടപടിയില്ല. വാഹനങ്ങൾ തമ്മിൽ ഉരസലും പിന്നിട് നടക്കുന്ന വാഗ്വാങ്ങളും തർക്കങ്ങും കാരണം ഗതാഗത തടസ്സം ഉണ്ടാകുന്നതും പതിവ് കാഴ്ചയാണ്. അപകടങ്ങളും അപകട ഒരു അപകടം ഉണ്ടാകുമ്പോൾ മുറവിളി കൂട്ടുന്ന വർ പിന്നിട് എല്ലാം മറക്കുയാണ്. അധികാരികളുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.