അമ്പലപ്പുഴ കാട്ടുകോണം പാടശേഖരത്തിൽ കൃഷിവകുപ്പ് നേരിട്ട് നെല്ലെടുത്തുതുടങ്ങി

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : സപ്ലൈകോ ചുമതലപ്പെടുത്തിയ സ്വകാര്യമില്ലുകാരുടെ കടുത്തചൂഷണത്തിൽ വലയുന്ന കർഷകർക്ക് ആശ്വാസം പകർന്ന് കൃഷിവകുപ്പ്. ചരിത്രത്തിലാദ്യമായി കൃഷിവകുപ്പ് നേരിട്ട് കർഷകരിൽനിന്ന് നെല്ലുസംഭരിച്ചുതുടങ്ങി. സംഭരിക്കുന്ന നെല്ലിന്റെ വില ഗുണനിലവാരത്തിന് ആനുപാതികമായി കർഷകരുടെ അക്കൗണ്ടിലെത്തും. ആദ്യഘട്ടത്തിൽ നെല്ലുസംഭരിച്ച അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിലെ കാട്ടുകോണം പാടശേഖരത്തിൽ നടപടികൾ വിലയിരുത്താൻ കൃഷിമന്ത്രി പി. പ്രസാദ് നേരിട്ടെത്തി. കുട്ടനാട്ടിൽ ഉപ്പുവെള്ളം കയറിയും കഠിനമായ ചൂടുമൂലവും വിളവും ഗുണനിലവാരവും കുറഞ്ഞതിനാൽ സപ്ലൈകോ മുഖാന്തരമുള്ള നെല്ലെടുപ്പ് പ്രതിസന്ധിയിലായ പാടങ്ങളിൽനിന്നാണ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നെല്ലുസംഭരിക്കുന്നത്.

പൊതുമേഖലാസ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡാണ് സംഭരിക്കുന്നത്. ആദ്യഘട്ടത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാട്ടുകോണം, വട്ടപ്പായിത്രക്കടവ്, കോലടിക്കാട്, ആലപ്പുഴ നഗരസഭയിലെ കന്നിട്ട സി ബ്ലോക്ക് എന്നീ പാടശേഖരങ്ങളിൽനിന്നായി 450 ടൺ നെല്ലാണ് സംഭരിക്കുന്നത്. ഇതിലേക്കായി കൃഷിവകുപ്പിനു പ്രത്യേക പാക്കേജായി മൂന്നുകോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അമ്പലപ്പുഴ വടക്കിൽ വിളവെടുത്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും മില്ലുകാർ സംഭരിക്കാതെ വന്നതോടെ കർഷകർ ദുരിതത്തിലായിരുന്നു. ഇവർ കൃഷിമന്ത്രിയെയടക്കം വിളിച്ച് വിഷമമറിയിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദൈവത്തിന് സത്യം അറിയാം ; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം

0
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ...

ബലൂചിസ്ഥാൻ സ്വതന്ത്ര പ്രഖ്യാപനം ; കടുത്ത സാമ്പത്തിക തർച്ചയിലേക്ക് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...