ടെഹ്‌റാൻ : ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ആറ് ദിവസം നീണ്ടുനിൽക്കുമെന്ന് റിപ്പോർട്ടുകൾ. ചടങ്ങുകളിൽ മകൻ മൊജ്തബ പങ്കെടുക്കില്ല. ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ടെഹ്‌റാനിൽ നടക്കുന്ന ഔദ്യോഗിക സംസ്കാര ചടങ്ങുകളിൽ പതിനായിരക്കണക്കിന് സാധാരണക്കാരും അന്താരാഷ്ട്ര പ്രമുഖരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലുള്ള കടുത്ത സുരക്ഷാ ആശങ്കകൾ കാരണം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഔദ്യോഗിക സംസ്കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനയി പരസ്യമായി പ്രത്യക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഇന്ത്യയിലെ പരമോന്നത നേതാവിന്റെ പ്രതിനിധിയായ ആയത്തുള്ള ഹക്കീം ഇലാഹി വ്യക്തമാക്കി.
മൊജ്തബ ഖമനയിക്ക് വ്യക്തിപരമായി ചടങ്ങിൽ പങ്കെടുക്കാനും അനുശോചനം അറിയിക്കാൻ എത്തുന്നവരെ നേരിൽ കാണാനും ആഗ്രഹമുണ്ടെങ്കിലും, സുരക്ഷാ കാരണങ്ങളാൽ അതിനുള്ള സാധ്യത വളരെ കുറവാണെന്ന് ഇലാഹി പറഞ്ഞു. ആറ് ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങുകളിൽ, ജൂലൈ 7ന് തെഹ്‌റാനിന് തെക്കുള്ള വിശുദ്ധ നഗരമായ കോമിൽ നടക്കുന്ന ചടങ്ങുകളും രാജ്യത്തുടനീളമുള്ള മറ്റ് മതപരമായ ചടങ്ങുകളും ഉൾപ്പെടുന്നു.






























