ഡൽഹി: മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങൾക്കും ഒരു പോലെ ലഭിച്ചതായി മുൻ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ. ഭവനം, ആരോഗ്യ ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ മോദി സർക്കാരിന്റെ വിവിധ പദ്ധതികളിൽ നിന്ന് ഹിന്ദുക്കളെപ്പോലെ തന്നെ ഇന്ത്യയിലെ മുസ്ലീം സമൂഹവും പ്രയോജനം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അടിസ്ഥാന ആവശ്യങ്ങളുടെ ഗുണമേന്മയും പ്രവേശനക്ഷമതയും കണക്കാക്കുന്ന ബെയർ നെസെസിറ്റീസ് ഇൻഡക്സ് അടിസ്ഥാനമാക്കിയാണ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യന്റെ പ്രസ്താവന . 26 സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിലെ റിപ്പോർട്ടുകൾ.
2012 മുതൽ 2018 വരെയുള്ള സൂചികയിലെ വർദ്ധനവ് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരുപോലെയാണ്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും തുല്യമായി നേട്ടങ്ങൾ നൽകാൻ മോദി സർക്കാരിന് കഴിഞ്ഞു . രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുടെയും നില മെച്ചപ്പെട്ടു “ അദ്ദേഹം പറഞ്ഞു. മോദി സർക്കാർ ഒരു പ്രത്യേക സമുദായത്തെ മാത്രം സേവിക്കുകയായിരുന്നില്ലെന്നും, ചില സന്ദർഭങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിച്ചതായും പ്രധാനമന്ത്രിക്ക് സാമ്പത്തിക ഉപദേശക സമിതി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.