കൽപ്പറ്റ: ദുരന്തമുണ്ടായ അട്ടമലയിലും രക്ഷാപ്രവർത്തനങ്ങൾ ഊർജിതാമാണെന്ന് പഞ്ചായത്തംഗം സുകുമാരൻ മാധ്യമങ്ങളോട് പറഞ്ഞു . ഉരുൾപൊട്ടലിനെത്തുടർന്ന് ചൂരൽമലയിലെയും മുണ്ടക്കൈയിലെയും കല്ലും മരങ്ങളും മറ്റുമെല്ലാം കൂടുതൽ അടിഞ്ഞുകിടക്കുന്നത് അട്ടമലയിലാണ്. ഇവ മാറ്റിയാൽ മാത്രമേ ദുരന്തത്തിനിരയായ കൂടുതൽ ആളുകളേ കണ്ടെത്താൻ സാധിക്കൂ. അട്ടമലയിലേക്കുള്ള റോഡ് ഇല്ലാതായത് രാക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. റോഡ് പുനഃസ്ഥാപിച്ചാൽ മാത്രമേ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ചേരാൻ സാധിക്കൂ. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തി കൂടുതലായി വന്നിട്ടുള്ളത് അട്ടമ്മല പ്രദേശത്താണ്. നാല് വീടുകളിൽ തിരച്ചിൽ നടത്തിയപ്പോഴേക്കും 26 മൃതദേഹങ്ങൾ ലഭിച്ചു. ഇന്ന് കൂടുതൽ സജ്ജീകരണങ്ങളുമായി പോയാൽ മാത്രമേ കൂടുതൽ ആളുകളെ കണ്ടെടുക്കാൻ സാധിക്കൂ. അവിടെയെല്ലാം മരങ്ങൾ വന്ന് അടിഞ്ഞിരിക്കുകയാണ്. പരമാവധി ആളുകളോട് ക്യാമ്പിലേക്ക് മാറാൻ പറഞ്ഞിട്ടുണ്ട്. ഗതാഗത സംവിധാനങ്ങളില്ലാത്തതിനാൽ എല്ലാവരെയും പുറത്തേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. നിലവിൽ അവർ സുരക്ഷിതരാണ്. നിരവധി വീടുകൾ മണ്ണിനടിയിലാണെന്നും സുകുമാരൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1