ചാറ്റ്ജിപിടി ഉപയോഗിച്ച് കോപ്പിയടിച്ചെന്ന് ആരോപണം ; ഐഐടി വിദ്യാർഥിയുടെ ആത്മഹത്യയിൽ നീതി തേടി അമ്മ

For full experience, Download our mobile application:
Get it on Google Play

മുംബൈ:ചാറ്റ്ജിപിടി നോക്കി കോപ്പിയടിച്ചെന്ന് ആരോപിച്ച് പിടിയിലായതിന് പിന്നാലെ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വിദ്യാർഥിയുടെ അമ്മ. എന്റെ മകനെ അതിക്രൂരമായി ഉപദ്രവിച്ചു, അവനെ കൊന്നു. എനിക്ക് നീതി വേണം എന്ന് അമ്മ പറഞ്ഞു. ബോംബെ ഐഐടിയിലെ എൻജിനിയറിങ് വിദ്യാര്‍ഥിയായ സാഹിൽ വക്കോഡയാണ് മരിച്ചത്. സംഭവത്തിൽ സാഹിന്റെ പിതാവിന്റെ പരാതിയിൽ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൊബൈൽ ഫോണുമായാണ് വിദ്യാർഥി പരീക്ഷയ്ക്ക് എത്തിയത്. ചാറ്റ് ജിപിടിയിൽ ചോദ്യപ്പേപ്പർ അപ്‍ലോഡ് ചെയ്തതിന് ശേഷം അതിൽ നോക്കി ഉത്തരം എഴുതുമ്പോഴാണ് വിദ്യാർഥിയെ പിടിച്ചതെന്ന് കോളജ് അധികൃതർ പറഞ്ഞു.

കോപ്പിയടിച്ചതിന് പിടിച്ചതിന് ശേഷവും വിദ്യാർഥിക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും അധ്യാപകർ പറഞ്ഞു. ഭാവിജീവിത്തിൽ ഇതൊരു പ്രശ്നമാക്കില്ലെന്ന് സാഹിലിനെ അറിയിച്ചിരുന്നെന്നും കോളജ് വ്യക്തമാക്കി. എന്നാൽ അധ്യാപകരുമായുള്ള സംഭാഷണത്തിന് ശേഷം ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയ വിദ്യാർഥിയെ വൈകിട്ടോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഷ്യൻ ഗെയിംസ് : ചരിത്ര നേട്ടവുമായി മലയാളി ; വിദർഷ കെ. വിനോദിന് ഷൂട്ടിങ്ങിൽ...

0
ടോക്കിയോ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര മെഡൽ. ഷൂട്ടിങ്ങിൽ മലയാളി...

ബംഗാള്‍ എസ്‌ഐആര്‍ ; തീര്‍പ്പില്ലാതെ കെട്ടിക്കിടക്കുന്നത് 97 ശതമാനത്തിലധികം അപ്പീലുകള്‍

0
കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ കെട്ടിക്കിടക്കുന്നത് 97...

കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള കേരള സർവകലാശാല നീക്കം വിവാദത്തിൽ

0
തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള കേരള സർവകലാശാല നീക്കം വിവാദത്തിൽ. കരട്...

എഐ വികസനത്തിന്റെ വേഗം കുറയ്ക്കാൻ ശ്രമം : പ്രമുഖ എഐ കമ്പനികൾക്കെതിരെ അമേരിക്കയിൽ കേസ്

0
വാഷിംഗ്‌ടൺ : എ.ഐ.വികസനത്തിന്റെ വേഗത കുറയ്ക്കാൻ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികൾ...