മാമുക്ക് ജംഗ്ഷനില്‍ ഉണ്ടായ അപകടം അശ്രദ്ധമൂലമെന്നാരോപണം ശക്തം

For full experience, Download our mobile application:
Get it on Google Play

റാന്നി : തിരക്കേറിയ മാമുക്ക് ജംഗ്ഷനില്‍ ഇന്നുണ്ടായ അപകടം അശ്രദ്ധമൂലമെന്നാരോപണം ശക്തം. സംസ്ഥാന പാതയിലെ തിരക്കേറിയ മാമുക്ക് ജംഗ്ഷനില്‍ തോന്നും പടിയുള്ള സ്വകാര്യ കെ.എസ്‌.ആര്‍.ടി.സി ബസുകളുടെ നിര്‍ത്തിയിടലാണ് അപകടത്തിന് പ്രധാന കാരണം. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ നിന്നും വിവിധ ഇടങ്ങളിലേക്ക് പുറപ്പെടുന്ന ബസുകള്‍ ട്രാഫിക് നോക്കാറേയില്ല. പിന്നിൽ നിന്നു വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാതെയാണ് യാത്ര തുടരുന്നത്. നഗരമദ്ധ്യത്തിലാണങ്കിലും ആൾക്കാർ കൈകാണിച്ചാൽ അവിടെ നിര്‍ത്തും. ഇന്നത്തെ അപകടവും സമാന സ്വഭാവമുള്ളതാണ്. ടൗണിൽ നിര്‍ദിഷ്ട ബസ് സ്റ്റോപ്പുകളില്‍ മാത്രമെ ബസ് നിർത്താൻ പാടുള്ളു എന്ന നിയമം ഡ്രൈവര്‍ ലംഘിച്ചതോടെ ഒരു യുവാവിന്‍റെ ജീവന്‍ നഷ്ടമായി.

പാത ഉന്നത നിലവാരത്തില്‍ നിർമ്മിക്കുന്നതിന് മുമ്പ് മാമുക്ക് ജംഗ്ഷനിൽ ട്രാഫിക് സംവിധാനം നിലവിൽ ഉണ്ടായിരുന്നു. പാതയുടെ പുനർനിർമ്മാണം കഴിഞ്ഞതിനു ശേഷം സിഗ്നൽ സംവിധാനം പുനസ്ഥാപിച്ചില്ല. ഇതോടെ ഗതാഗതം തോന്നുംപടിയായി. പത്തനംതിട്ട, കോഴഞ്ചേരി, വടശേരിക്ക ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ പഴയ ബാറിന് സമീപവും ഇട്ടിയപ്പാറയിലേക്ക് വരുന്ന ബസ്സുകൾ മാമുക്കിലെ പെട്രോൾ പമ്പിന് മുൻപിലുമായി നിർത്തി യാത്രക്കാരെ കയറ്റിയിറക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ജംഗ്ഷന്‍റെ ഇരുവശവും ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് സാധാരണമാണ്.

റാന്നിയിൽ അനുവദിക്കുമെന്ന് പറഞ്ഞിരുന്ന ട്രാഫിക് പോലീസ് സ്റ്റേഷനും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് ഒരു ജീവൻ നഷ്ടമാകുന്ന അപകടം സംഭവിക്കില്ലായിരുന്നു. അധികൃതർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വീണ്ടും ഇത്തരം ദുരന്തം ആവർത്തിക്കുവാനാണ് സാധ്യത. കൃത്യമായി സ്വകാര്യ, കെഎസ്ആർടിസി ബസ് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതും പരിഗണിക്കണം. നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിൽ പോലീസിന്റെയോ ഹോം ഗാർഡിന്റെയോ സാന്നിധ്യം ഉറപ്പുവരുത്തുകയും ആണ് അപകടം ഒഴിവാക്കാനുള്ള പ്രധാന മാർഗ്ഗമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....

ശബരിമല സ്വർണക്കൊള്ള കേസ് ; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന ; പ്രത്യേക അന്വേഷണ...

0
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത്...

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...