കെജ്രിവാളിനെതിരെ അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആസന്നമായ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പോര് കടുപ്പിച്ച് ബിജെപി- ആംആദ്മി പാര്‍ട്ടികള്‍. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് തെഹ്ഖണ്ഡില്‍ ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അതിരൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്. പരസ്യങ്ങളുടെ പിന്തുണയോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ ഭരിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തുകയും ചെയ്തു. പഴയ നേട്ടങ്ങളെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള പരസ്യങ്ങള്‍ നല്‍കി എഎപി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു.

ഡല്‍ഹി സര്‍ക്കാര്‍ ‘എഎപി നിര്‍ഭര്‍’ ആണോ അതോ ‘ആത്മനിര്‍ഭര്‍’ ആണോ എന്ന് ആഭ്യന്തരമന്ത്രി ചോദിച്ചു. ഓഖ്ല ലാന്‍ഡ്ഫില്‍ സൈറ്റില്‍ തള്ളുന്ന 2,000 ടണ്‍ മുനിസിപ്പല്‍ ഖരമാലിന്യം (എംഎസ്ഡബ്ല്യു) ഉപയോഗിച്ച് 25 മെഗാവാട്ട് (മെഗാവാട്ട്) വൈദ്യുതി തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ തെഹ്ഖണ്ഡില്‍ ഉല്‍പ്പാദിപ്പിക്കും. മാലിന്യങ്ങള്‍ കത്തിക്കുന്നതില്‍ നിന്നുണ്ടാകുന്ന ഊര്‍ജ്ജം ഉപയോഗപ്പെടുത്തിയാകും വൈദ്യുതി ഉത്പാദനം നടത്തുക.

പത്രവാര്‍ത്തകള്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് കെജ്രിവാള്‍ കരുതുന്നതായി അമിത് ഷാ പറഞ്ഞു. പരസ്യങ്ങള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേവലം ഒന്ന് രണ്ട് തവണ ആളുകളെ ഇപ്രകാരം തെറ്റിദ്ധരിപ്പിക്കാമെന്നും എന്നും അതിന് സാധിക്കില്ലെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. എംസിഡികളെ ഏകീകരിക്കേണ്ടിവന്നത് എന്തുകൊണ്ടാണ് മുഖ്യമന്ത്രി കെജ്രിവാളിനോട് ചോദിക്കുന്നു? കുടിശ്ശികയായ 40,000 കോടി രൂപ കെജ്രിവാള്‍ സര്‍ക്കാര്‍ അടച്ചിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. എഎപി സര്‍ക്കാര്‍ എംസിഡിയോട് ചിറ്റമ്മനയം സ്വീകരിക്കുകയാണെന്നും എംസിഡിയോട് മോശമായി പെരുമാറുകയാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി.

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്തും വികസനം എത്തിക്കാന്‍ സാധിക്കും. ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും. ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കുന്നതിനുള്ള ഡീലിമിറ്റേഷന്‍ കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് അംഗീകരിച്ചു. ഡീലിമിറ്റേഷന്‍ കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് അംഗീകരിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനമനുസരിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ആകെ 250 വാര്‍ഡുകള്‍ ഉണ്ട്. അതില്‍ 42 വാര്‍ഡുകള്‍ പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്യേണ്ടിവരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....