അമ്മു സജീവിൻ്റെ മരണം ; കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുന്നതിൽ നടപടിയായില്ലെന്ന് കുടുംബത്തിന്റെ പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അമ്മു സജീവിൻ്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുന്നതിൽ നടപടിയായില്ലെന്ന് കുടുംബത്തിന്റെ പരാതി. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു സിപാസ് ഡയറക്ടർ പി ഹരികൃഷ്ണനോട് ആവശ്യപ്പെട്ടിട്ടും നടപടി എടുത്തില്ല. കുട്ടികൾക്കിടയിലുള്ള പ്രശ്നത്തിന് ബന്ധപ്പെട്ടവരെ മാത്രം വിളിച്ച് കൗൺസിലിംഗ് നൽകുന്നതിന് പകരം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഒരുമിച്ചിരുത്തി കൗൺസിലിംഗ് ചെയ്തത് അമ്മുവിനെ മാനസികമായി തളർത്തി എന്നും കുടുംബം പറയുന്നു.

അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. സഹപാഠികളായ അലീന, അഷിത, അഞ്ജന എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇക്കഴിഞ്ഞ നവംബർ 22-നായിരുന്നു അമ്മുവിന്റെ മരണത്തിൽ മൂവരെയും പോലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റമായിരുന്നു പോലീസ് ചുമത്തിയത്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റമായിരുന്നു പോലീസ് ചുമത്തിയത്.
നവംബർ പതിനഞ്ചിനാണ് അമ്മു സജീവൻ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...