ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ കവര്‍ന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ കവര്‍ന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍.
ബൈസണ്‍വാലി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ പീര്‍ മുഹമ്മദ് ബാഷ (54)യാണ് അറസ്റ്റിലായത്. കേസില്‍ പ്രതികളും ഇയാളുടെ സുഹൃത്തുക്കളുമായ മൂന്ന് ഇടുക്കി സ്വദേശികള്‍ക്കും എസ്‌റ്റേറ്റ് ഉടമയ്ക്കുമായുള്ള തെരച്ചില്‍ ശക്തമാക്കി. മേപ്പാടി റേഞ്ചിലെ തൊള്ളായിരം കാട്ടിമറ്റം വനത്തില്‍ ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. ആനകള്‍ തമ്മില്‍ കുത്തുകൂടിയതിനെത്തുടര്‍ന്ന് പരുക്കേറ്റാണു കൊമ്പന്‍ ചരിഞ്ഞത്. വനത്തില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്ന വിവരമറിഞ്ഞു വനപാലകര്‍ സ്ഥലത്ത് എത്തിയപ്പോഴാണു കൊമ്പുകളില്ലാതെ ആനയുടെ ജഡം അഴുകിയ നിലയില്‍ കണ്ടത്.

കൊമ്പു കണ്ടെത്താന്‍ തൊള്ളായിരം ഭാഗത്തെ തോട്ടം തൊഴിലാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. കാട്ടാന ചരിഞ്ഞ വിവരം അറിഞ്ഞ പ്രതികള്‍ സംഭവസ്ഥലത്തു പോയിരുന്നെന്ന സൂചനലഭിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ എമറാള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍നിന്ന് ആനക്കൊമ്പുകള്‍ സഹിതം പീര്‍ മുഹമ്മദിനെ പിടികൂടുകയായിരുന്നു. ആനക്കൊമ്പ് കടത്താന്‍ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിലെടുത്തു. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...