മതേതര കേരളത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് വിത്ത് പാകിയത് കെ.ടി. ജലീല്‍ : എ.പി. അബ്ദുളളക്കുട്ടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മതേതര കേരളത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് വിത്ത് പാകിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ആണെന്നും അതു കൊണ്ടു തന്നെ ജലീല്‍ വരും ദിവസം അറസ്റ്റിലാകാന്‍ പോകുന്നത് സ്വര്‍ണ്ണക്കടത്ത് കേസിലെ ഭീകരവാദ ബന്ധത്തിന്റെ പേരിലാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി പറഞ്ഞു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം മന്ത്രി ഇ.പി. ജയരാജന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ മൂന്നാംമുറ പ്രയോഗിച്ച്‌ മര്‍ദ്ദിച്ച കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിന് സമീപം നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലീല്‍ മാര്‍ക്‌സിസ്റ്റ്‌വാദിയില്ല മൗദൂദിവാദിയാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന് പ്രഖ്യാപിച്ച സിമിയുടെ പ്രവര്‍ത്തകനായിരുന്നു ജലീല്‍. വിദ്യാ സമ്പന്നരായ മുസ്ലീം ചെറുപ്പക്കാരെ സിമിയില്‍ ചേര്‍ത്ത് തീവ്രവാദത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചത് അദ്ദേഹമായിരുന്നു. തന്റെ ക്ലാസുകളിലൂടെ ജലീലാണ് മദനിയെ പോലും തീവ്രവാദിയാക്കി മാറ്റിയത്.

കളളക്കടത്തിന്റെയും തീവ്രവാദത്തിന്റെയും കേന്ദ്രമായി സംസ്ഥാന ഭരണകൂടം മാറിയിരിക്കുകയാണ്. സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങള്‍ നടത്തുന്ന ബിജെപിയാണ് കേരളത്തിലെ മുഖ്യപ്രതിപക്ഷമെന്ന് ദിനം പ്രതി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. യുമോര്‍ച്ചയുടേയും ബിജെപിയുടേയും സമരത്തെ ബൂട്ടിട്ട് ചവിട്ടി അമര്‍ത്താമെന്നത് വ്യാമോഹമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബൂട്ടിട്ട് ചവിട്ടുന്ന പോലീസുകാര്‍ യുവമോര്‍ച്ച നേതാക്കള്‍ക്ക് സല്യൂട്ട് അടിക്കേണ്ട കാലം അതിവിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തില്‍ ഉണ്ടാവും. പശ്ചിമബംഗാളിലും ത്രിപുരയിലും ആവാമെങ്കില്‍ കേരളത്തിലും അത് സംഭവിക്കുമെന്നുറപ്പാണെന്നും ഇക്കാര്യം കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ ചിന്തിക്കുന്നത് നല്ലതാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തകര്‍ ഡിവൈഎസ്പി സദാനന്ദന്റെ കോലക്കത്തിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ കൈതപ്രം അധ്യക്ഷത വഹിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....