ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ ശനിയാഴ്ച രാവിലെ അടുപ്പിലേക്ക് അഗ്നിപകർന്നതോടെ ആരംഭിച്ചു. ശ്രീകോവിലിൽനിന്നും ക്ഷേത്രം മേൽശാന്തി എൻ. രാജീവ്കുമാർ, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന് ദീപം കൈമാറി. ഈ ദീപം പ്രസിഡന്റ് വടക്കേ മാളികയിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിലേക്ക് പകർന്നു. തുടർന്ന് വള്ളസദ്യ കരാറുകാരൻ സോപാനം സി.കെ. ഹരിശ്ചന്ദ്രന്റെ മുഖ്യപാചകക്കാരൻ വിനോദ്കുമാറിന് കൈമാറി. അദ്ദേഹം ഊട്ടുപുരയിലെ അടുപ്പിലേക്ക് അഗ്നിപകർന്ന് പാൽപ്പായസം തയ്യാറാക്കിയതോടെ അഷ്ടമിരോഹിണി സദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 250 പറ അരിയുടെ സദ്യയാണ് തയ്യാറാക്കുന്നത്. 75 പാചകക്കാരുണ്ട്. വിളമ്പുകാർ ഉൾപ്പടെ 500 പേർ സദ്യഒരുക്കങ്ങളിൽ പങ്കാളികളാണ്. കരകളിലെ വിഭവ സമാഹരണത്തിനുശേഷം സദ്യക്ക് ആവശ്യമായ പച്ചക്കറികൾ സംസ്ഥാന ഹോർട്ടികോർപ്പാണ് എത്തിച്ചത്. തിങ്കളാഴ്ച രാവിലെ 11-ന് ക്ഷേത്ര ആനക്കൊട്ടിലിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഭഗവാന് സദ്യ സമർപ്പിക്കും. 52 കരനാഥൻമാരടക്കം അരലക്ഷത്തോളം ഭക്തർ അഷ്ടമിരോഹിണിസദ്യയിൽ പങ്കുചേരും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1