ധാക്ക : 2.3 മില്യൺ ഡോളർ അപഹരിച്ച കേസിൽ സാമ്പത്തിക വിദഗ്ധനും നൊബേൽ ജേതാവുമായ മുഹമ്മദ് യൂനുസിന് ജാമ്യം അനുവദിച്ച് ബംഗ്ലാദേശ് കോടതി. ദരിദ്രരായ ആളുകളെ സഹായിക്കാൻ മൈക്രോക്രെഡിറ്റിന്റെ ഉപയോഗത്തിന് തുടക്കമിട്ടതിന് 2006-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച യൂനസിനെ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്റെ കുറ്റത്തിന് ജനുവരിയിൽ ആറ് മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു എന്നാൽ അതിൽ കോടതി ജാമ്യം അനുവദിച്ചു.
83 കാരനായ യൂനുസും മറ്റുള്ളവരും നിരപരാധികളാണെന്ന് പ്രതിഭാഗം അഭിഭാഷകൻ അബ്ദുല്ല അൽ മാമുൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വർഷം, 170-ലധികം ആഗോള നേതാക്കളും നൊബേൽ സമ്മാന ജേതാക്കളും യൂനുസിനെതിരായ നിയമനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് ആവശ്യപ്പെട്ടിരുന്നു. ഹസീനയുമായുള്ള ബന്ധം വഷളായതാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടുന്നതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നു.