ഛത്തീസ്ഗഡിൽ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ ബജ്‍രംഗ്ദൾ പ്രവര്‍ത്തകരുടെ അതിക്രമം

For full experience, Download our mobile application:
Get it on Google Play

റായ്പൂര്‍: ഛത്തീസ്ഗഡിൽ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ ബജ്‍രംഗ്ദൾ പ്രവര്‍ത്തകരുടെ അതിക്രമം. മൂന്ന് പെണ്‍കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകളെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞു വച്ചാണ് അപമാനിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിലുള്ള ആശുപത്രിയിലേക്ക് ജോലിക്ക് പോകാനാണ് കന്യാസ്ത്രീകള്‍ക്കൊപ്പം പെണ്‍കുട്ടികളും യുവാവും റയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പാറ്റ്‌ഫോം ടിക്കറ്റ് പരിശോധന നടത്തിയിരുന്ന ടിടിഇ ഇവരെ തടഞ്ഞു നിര്‍ത്തി പ്രാദേശിക ബജ്‍രംഗ്ദൾ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ഒരു സംഘം പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് കുതിച്ചെത്തുകയും ഇവരെ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയും മനുഷ്യക്കടത്ത് ആരോപിക്കുകയും ചെയ്തു. 19നും 22 നും ഇടയ്ക്ക് പ്രായമുള്ളവരാണ് പെണ്‍കുട്ടികള്‍. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതെന്ന് പെണ്‍കുട്ടികള്‍ കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ കേള്‍ക്കാന്‍ തയ്യാറായില്ല.

മുഖ്യമന്ത്രിയോ ഛത്തീസ്ഗഢിലെ ഭരണകക്ഷിയോ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും പണിമുടക്കുകളും നടത്തുമെന്ന് ബജ്‍രംഗ്ദൾ പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചു. മൂന്ന് യുവതികളും നിലവിൽ ദുർഗിലെ വനിതാ ക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. പെൺകുട്ടികളുടെ മാതാപിതാക്കൾ അവരുടെ ആധാർ കാർഡുകളുടെ പകർപ്പുകൾ സഹിതം രേഖാമൂലമുള്ള സമ്മതപത്രം നൽകിയിരുന്നു. അതിൽ കന്യാസ്ത്രീകളുടെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുവാദം നൽകുന്നതായി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും അക്രമികൾ ശ്രദ്ധിച്ചില്ല.

പെൺകുട്ടികളുടെ മാതാപിതാക്കളുമായി പോലീസ് ബന്ധപ്പെട്ടതായും പെൺമക്കൾ സ്വമേധയാ ജോലിക്ക് പോയതാണെന്നും മുൻപും പോയിട്ടുണ്ടെന്നും അവർ സ്ഥിരീകരിച്ചതായും ഛത്തീസ്ഗഡിൽ ജോലി ചെയ്യുന്ന പുരോഹിതൻ കാത്തലിക് കണക്റ്റിനോട് പറഞ്ഞു. എന്നിരുന്നാലും, മാതാപിതാക്കളുടെ സ്ഥിരീകരണത്തിനു ശേഷവും രാഷ്ട്രീയ സ്വാധീനം കാരണം പെൺകുട്ടികളെ പോകാൻ അധികൃതർ അനുവദിച്ചില്ല. പെൺകുട്ടികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും ഗ്രാമത്തലവനും ഉടൻ ദുര്‍ഗിലേക്ക് പോകുമെന്നാമ് റിപ്പോര്‍ട്ട്. സമുദായ നേതാക്കളും സഭാ പ്രതിനിധികളും സംഭവത്തെ അപലപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.റ്റി.യു) പന്തളം ഏരിയ കൺവെൻഷൻ : പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
പന്തളം : നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.റ്റി.യു) പന്തളം ഏരിയ കൺവെൻഷൻ...

അടൂര്‍ നെല്ലിമൂട്ടില്‍പടി – കോട്ടമുകള്‍ കനാല്‍ റോഡില്‍ മനുഷ്യ വിസര്‍ജ്യം തള്ളുന്നു

0
അടൂര്‍ : അടൂര്‍ നഗരസഭയില്‍ ഉള്‍പ്പെടുന്ന നെല്ലിമൂട്ടില്‍പടി - കോട്ടമുകള്‍ കനാല്‍...

നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി ; എഡിജിപിക്ക് വിശദീകരണ നോട്ടീസ് നൽകാനൊരുങ്ങി ഡിജിപി

0
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ച...

മൺറോത്തുരുത്തിൽ ദുരൂഹ സാഹചര്യത്തിൽ മനുഷ്യന്റെ തലയോട്ടി ; പോലീസ് അന്വേഷണം

0
കൊല്ലം : മൺറോത്തുരുത്ത് പേഴുംതുരുത്തിൽ , വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി....