Friday, July 4, 2025 9:01 pm

കേന്ദ്രസര്‍ക്കാരിന്റെ പിന്നാക്ക, ന്യൂനപക്ഷ നിലപാടില്‍ പ്രതിഷേധിച്ച്‌ നാളെ ഭാരത് ബന്ദ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പിന്നാക്ക, ന്യൂനപക്ഷ നിലപാടില്‍ പ്രതിഷേധിച്ച്‌ നാളെ ഭാരത് ബന്ദ്. അഖിലേന്ത്യ പിന്നാക്ക, ന്യൂനപക്ഷ തൊഴിലാളി ഫെഡറേഷന്‍ ആണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഭാരത് ബന്ദിനോട് എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് ബഹുജന്‍ മുക്തി പാര്‍ട്ടി നേതാവ് നീരജ് ധിമാന്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ ഒ ബി സി വിഭാഗത്തിന്റെ ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് നടത്താത്തതില്‍ പ്രതിഷേധിച്ചാണ് അഖിലേന്ത്യ പിന്നാക്ക, ന്യൂനപക്ഷ തൊഴിലാളി ഫെഡറേഷന്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്കും ഒ ബി സിക്കും സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തണം. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണം തുടങ്ങിയ കാര്യങ്ങളും ഭാരത് ബന്ദിന്റെ വിഷയങ്ങളാണെന്ന് നീരജ് ധിമാന്‍ പറഞ്ഞു.

ഭാരത് ബന്ദ് വിജയിപ്പിക്കണം എന്ന് ബഹുജന്‍ മുക്തി പാര്‍ട്ടി നേതാവ് ഡി പി സിംഗും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമം ഉണ്ടാക്കണം. പൗരത്വ ഭേദഗതി നിയമ, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവ ഒഴിവാക്കണം, പഴയ പെന്‍ഷന്‍ പദ്ധതി പുനഃരാരംഭിക്കണം, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ആദിവാസികളെ കുടിയിറക്കരുത്, വാക്‌സിനേഷന് നിര്‍ബന്ധിക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങളും ഭാരത് ബന്ദില്‍ ഉയര്‍ത്തും.

ലോക്ക് ഡൗണ്‍ കാലത്ത് രഹസ്യമായി തൊഴിലാളികള്‍ക്കെതിരെ ഉണ്ടാക്കിയ തൊഴില്‍ നിയമങ്ങള്‍ക്കെതിരേയും പ്രതിഷേധം ക്തമാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മെയ് 25ന് പൊതുഗതാഗതവും കടകമ്പോളങ്ങളും അടച്ചിടണം എന്ന് ആവശ്യപ്പെട്ട് ബഹുജന്‍ മുക്തി പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

കേരളത്തില്‍ ഭാരത് ബന്ദിന് മറ്റാരും പിന്തുണ പ്രഖ്യാപിക്കാത്തതിനാല്‍ സംസ്ഥാനത്തെ ബാധിക്കില്ല എന്നാണ് അനുമാനം. പൊതുഗതാഗതം സാധാരണ നിലയില്‍ തന്നെ തുടരാനാണ് സാധ്യത. ഭാരത് ബന്ദിന് ബഹുജന്‍ ക്രാന്തി മോര്‍ച്ചയുടെ ദേശീയ കണ്‍വീനര്‍ വാമന്‍ മെശ്രം പിന്തുണ അറിയിച്ചു. ഭാരത് ബന്ദില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാന്‍ ചിലര്‍ അസ്വസ്ഥതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചു ; യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

0
തൃശൂർ: കള്ളുഷാപ്പിൽ വെച്ച് യുവാവിന്റെ പ്ലേറ്റിൽ നിന്നും കൊഴുവ വറുത്തത് അനുവാദം...

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...

പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു

0
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ്...