കൊല്ലം : പട്ടത്താനത്ത് വയോധികരായ മാതാപിതാക്കൾക്ക് മകന്റെ ക്രൂര മർദനം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഈസ്റ്റ് പോലീസ് മകനെ അറസ്റ്റ് ചെയ്തു. റിട്ടയേര്‍ഡ് അധ്യാപകരായ ദമ്പതികളെ മറ്റു മക്കളുടെ സംരക്ഷണയിലാക്കി.
മദ്യപിക്കുന്നതിന് പണം നൽകാത്തതിനാണ് മകൻ വയോധികരായ അച്ഛനെയും അമ്മയെയും ഉപദ്രവിച്ചത്. പ്രതി പട്ടത്താനം സ്വദേശി ജോൺസൺ വിദേശത്തായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിൽ തിരിച്ചെത്തി. മദ്യപിക്കാൻ പണം നൽകിയില്ലെങ്കിൽ മതാപിതാക്കളെ ക്രൂരമായി മർദിക്കും. ഇത് പതിവായതോടെ അയൽവാസികൾ ദ്യശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ദൃശ്യങ്ങൾ കണ്ട പോലീസ് സ്ഥലത്ത് എത്തി വയോധികരുടെ മൊഴിയെടുത്ത് കേസ് റജിസ്റ്റർ ചെയ്തു. പിതാവിനെ ജോൺസന്റെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വീട്ടിൽ തന്നെയാക്കി. മാതാവിനെ തിരുവനന്തപുരത്തു താമസിക്കുന്ന മകൾക്കൊപ്പം വിട്ടു.