കാമുകനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ കണ്ട കാര്യം വീട്ടില്‍ പറയുമെന്ന് ഭയം ; 13കാരി സ്വന്തം സഹോദരിയെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

വൈശാലി: കാമുകനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ കണ്ട കാര്യം വീട്ടില്‍ പറയുമെന്ന് ഭയപ്പെട്ട 13 കാരി, തന്റെ 9 വയസുകാരി സഹോദരിയെ കൊലപ്പെടുത്തി. ബിഹാറിലെ വൈശാലിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. കാമുകന്റെയും അയാളുടെ ഒരു ബന്ധുവിന്റെയും സഹായത്തോടെയായിരുന്നു 13 കാരി കൊല നടത്തിയത്. ആളെ തിരിച്ചറിയാതിരിക്കാന്‍ മൃതദേഹത്തിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും കൈവിരലുകള്‍ മുറിച്ച് മാറ്റുകയും ചെയ്ത മൃതദേഹം വീടിനു സമീപമുള്ള പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ കൊല നടത്തിയ പെണ്‍കുട്ടിയെയും സഹായിച്ച കാമുകനെയും ബന്ധുവായ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊല നടത്തിയ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജുവനൈല്‍ ഹോമിലേക്കാന് മാറ്റിയിരിക്കുന്നത്. 18 വയസ് പൂര്‍ത്തിയായ കാമുകനും ബന്ധുവായ സ്ത്രീയും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. വൈശാലി ജില്ലയിലെ ഹര്‍പ്രസാദ് ഗ്രാമത്തില്‍ മെയ് 15ന് ആണ് കൊല നടക്കുന്നത്. സഹോദരിമാരുടെ രക്ഷിതാക്കള്‍ സമീപത്തെ ഗ്രാമത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു ഇത്. വിവാഹ ചടങ്ങുകള്‍ക്കു ശേഷം മാതാപിതാക്കള്‍ വീട്ടില്‍ തിരികെ എത്തുമ്പോള്‍ ഇളയ പെണ്‍കുട്ടിയെ കാണാനിലായിരുന്നു തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കുന്നത്. ഇതിനു പിറകെ ഇവരുടെ വീടിനു സമീപത്തുനിന്ന് മേയ് 19ന് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മൂത്ത സഹോദരിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിരുന്നു. ‘അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍ത്തന്നെ പെണ്‍കുട്ടിയും കാമുകനും കൊലപാതക വിവരം പോലീസിനോട് തുറന്നു പറയുകയാണ് ഉണ്ടായത്. മോശം സാഹചര്യത്തില്‍ ഇരുവരെയും കണ്ടതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് ഇവരുടെ മൊഴി.

ഇക്കാര്യം പെണ്‍കുട്ടി വീട്ടില്‍ അറിയിക്കുമോയെന്ന ഭയമാണ് കൊലക്ക് കാരണമെന്നും മൊഴിയില്‍ ഉണ്ട്.’ – വൈശാലി ജില്ലാ പോലീസ് സൂപ്രണ്ട് രവിരഞ്ജന്‍ കുമാര്‍ പറഞ്ഞു. ‘മൂര്‍ച്ചയില്ലാത്ത വസ്തു ഉപയോഗിച്ചാണ് മൂത്ത സഹോദരിയും കാമുകനും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നത്. പിന്നീട് കുട്ടിയുടെ മൃതദേഹം മൂന്നു ദിവസം ഒരു പെട്ടിയിലാക്കി വീട്ടില്‍ത്തന്നെ സൂക്ഷിച്ചിരുന്നു. മൂന്നു ദിവസത്തിനു ശേഷം ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ കാമുകന്റെ സഹായത്തോടെ മൃതദേഹം സമീപത്തെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. അതിനു മുന്‍പായി ആളെ തിരിച്ചറിയാതിരിക്കാന്‍ ആസിഡ് ഉപയോഗിച്ച് മുഖം വികൃതമാക്കുകയും വിരലുകള്‍ അറുത്തുമാറ്റുകയും ചെയ്തുവെന്ന് – എസ്പി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...