Wednesday, January 1, 2025 4:26 pm

പക്ഷിപ്പനി : തമിഴ്നാട് അതിര്‍ത്തിയില്‍ വാഹന പരിശോധന കര്‍ശനമാക്കി

For full experience, Download our mobile application:
Get it on Google Play

ഗോവിന്ദാപുരം : പക്ഷിപ്പനിയെ തുടര്‍ന്ന് തമിഴ്നാട് വാഹന പരിശോധന കര്‍ശനമാക്കി. ഗോവിന്ദാപുരത്തിനടുത്ത മീനാക്ഷിപുരം ചുങ്കം, ചെമ്മണാമ്പതി, കുപ്പാണ്ട കൗണ്ടന്നൂര്‍, വാളയാര്‍, വേലന്താവളം, നടുപ്പുണി, ഗോപാലപുരം എന്നീ അതിര്‍ത്തി പ്രദേശങ്ങളിലാണ് വെറ്ററിനറി ഡോക്ടറും പോലീസും ഉള്‍പ്പെടുന്ന സംഘത്തെ നിയമിച്ച്‌ വാഹന പരിശോധന ശക്തമാക്കിയിട്ടുള്ളത്.

കേരളത്തില്‍ നിന്നു കടന്നു പോകുന്ന ചരക്കു വാഹനങ്ങള്‍ക്കും, കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ രജിസ്റ്റര്‍ നമ്പറുള്ള എല്ലാ വാഹനങ്ങളും പ്രത്യേകം പരിശോധിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നും  ഇറച്ചി കോഴികളെ കേരളത്തില്‍ ഇറക്കി തിരിച്ചെത്തുന്ന വാഹനങ്ങളുടെ  ടയറുകളില്‍ അണുനാശിനി തളിച്ചാണ് കടത്തി വിടുന്നത്. പക്ഷികളുമായി കടക്കുന്ന വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ചെമ്മണാമ്പതി അതിര്‍ത്തിയില്‍ പരിശോധന വാഹന നടത്തുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. 24 മണിക്കൂറും വാഹന പരിശോധനയുണ്ട്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമല വിമാനത്താവളം : അന്തിമ സാമൂഹികാഘാത പഠന റിപ്പോർട്ട് പുറത്ത്

0
എരുമേലി : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുമ്പോൾ ഉപകാരപ്രദമല്ലാതെ പോകുന്ന...

അവധി ദിനങ്ങൾ ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി ; ടൂർ ഡയറി പുറത്തിറക്കി

0
പാലക്കാട്: പുതുവർഷം പിറന്നതോടെ അവധി ദിനങ്ങൾ ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം...

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

0
കണ്ണൂര്‍ : മാലൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്...

ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍ യാത്രചെയ്തവരുടെ എണ്ണം 1.30...

0
കൊച്ചി: ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍...