Saturday, May 10, 2025 7:48 am

കൈക്കൂലി കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ തിരികെ സര്‍ക്കാര്‍ സര്‍വീസില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ‌(പിസിബി) കൈക്കൂലി കേസില്‍ ആരോപണ വിധേയനായ ജെ.ജോസ്‌ മോന്‍ തിരികെ സര്‍ക്കാര്‍ സര്‍വീസില്‍. ആദ്യം കോഴിക്കോട് തിരികെ ജോലിയില്‍ കയറിയ ബോര്‍ഡിലെ സീനിയര്‍ എന്‍ജിനീയറായ ജെ.ജോസ്‌ മോന് പിന്നീട് തിരുവനന്തപുരത്ത് തന്നെ നിയമനം നല്‍കി. ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ ജോസ്‌മോനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. റബര്‍ ട്രേഡിംഗ് കമ്പനി‌ ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. സ്ഥാപനത്തിന്റെ ഉടമ നല്‍കിയ പരാതിയില്‍ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കൊല്ലത്തെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പണവും സ്വര്‍ണവും വിദേശ കറന്‍സികളും ഉള്‍പ്പെടെ കോടികളുടെ സമ്പാദ്യം കണ്ടെത്തിയിരുന്നു. ബാങ്കില്‍ ഒന്നര കോടിയുടെ നിക്ഷേപത്തിന് പുറമേ വാഗമണ്ണില്‍ റിസോര്‍ട്ടും ആഡംബര വീടും രണ്ടു ഫ്ലാറ്റും ഉള്‍പ്പെടുന്ന ഭൂസ്വത്തിന്റെ രേഖകളും കണ്ടെടുത്തു.

കോട്ടയം ജില്ലാ ഓഫീസറായിരുന്ന ജെ.ജോസ് മോന്‍ തിരുവനന്തപുരത്ത് സീനിയര്‍ എന്‍ജിനീയറായിരിക്കെയായിരുന്നു പരിശോധന നടന്നത്. കോട്ടയത്ത് ജോലി ചെയ്യവേ പാലായിലെ വ്യവസായിയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് ജോസ് മോന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. വീട്ടിലെ അലമാരയില്‍ നിന്ന് ഒന്നരലക്ഷം രൂപ കണ്ടെടുത്തു. ഇതോടൊപ്പം ഒരു ലക്ഷത്തിലേറെ മൂല്യമുള്ള ഡോളര്‍, ദിര്‍ഹം, റിയാല്‍ ഉള്‍പ്പെടെ വിദേശ കറന്‍സികളും കണ്ടെത്തി. 40 പവന്‍ സ്വര്‍ണം വീട്ടിലുണ്ടായിരുന്നു 72 പവന്‍ ലോക്കറിലും ഉണ്ട്. വിവിധ ബാങ്കുകളിലായി രണ്ട് കോടി രൂപയുടെ നിക്ഷേപവും കണ്ടെത്തിയിരുന്നു. പത്തിലേറെ കമ്പനികളുടെ ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ളത് 17 ലക്ഷത്തിലധികം രൂപ. ഇതുകൂടാതെ എയര്‍പോര്‍ട്ട്, സ്വകാര്യ ആശുപത്രി എന്നിവയുടെ 47,000 ഷെയറുകള്‍. കോടികള്‍ വിലമതിക്കുന്ന ഭൂസ്വത്തും കണ്ടെത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കശ്മീരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള

0
ദില്ലി : ഭീകരാക്രമണത്തിൽ ജമ്മു കശ്മീരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി...

മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം : ഹൈക്കോടതി

0
കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത്...

ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്

0
ദില്ലി : ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് ആർ‌എസ്‌എസ് മേധാവി മോഹൻ...

പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

0
ദില്ലി : അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി...