Sunday, April 20, 2025 11:56 pm

കുറുനരി പേ വിഷബാധക്കെതിരെ തീവ്രയജ്ഞ പരിപാടി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ : ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി പേവിഷബാധയുള്ള കുറുനരിയുടെ കടിയേറ്റ് 5 പേരോളം വാക്സിനെടുത്ത് ചികിത്സയിൽ കഴിയുന്ന പശ്ചാത്തലത്തില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. സമ്പര്‍ക്കത്തിലുള്ള 11 പേരോളം നിരീക്ഷണത്തിലാണ്. നിരവധി നായ്ക്കളെയും പശുക്കളെയും കടിച്ചതായാണ് റിപ്പോർട്ട്. തൊട്ടടുത്ത ദിവസം കോട്ടാങ്ങൽ ജംഗ്ഷനിൽ ചത്ത നിലയിൽ കാണപ്പെട്ട കുറുനരിയ്ക്കും പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറുനരി ശല്യം പൊതു ജനങ്ങളെയും സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളെയും പരിഭ്രാന്തിയിലാക്കുന്നു. ഇതിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിനായാണ് റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായൺൻ്റെ അദ്ധ്യക്ഷതയിൽ കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ വെച്ച് യോഗം ചേർന്നത്. പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലുള്ള തെരുവ് നായ്ക്കളെ മൃഗ സംരക്ഷണ വകുപ്പിൻ്റെ സഹായത്തോടെ ഡോഗ് ക്യാച്ചേഴ്സിനെ ഉപയോഗപ്പെടുത്തി മെയ് 30,31 ജൂണ്‍-1 തീയതികളിൽ ചുങ്കപ്പാറ, കോട്ടാങ്ങൽ, വായ്പ്പൂര്, പാടിമണ്‍ എന്നിവിടങ്ങളിൽ വെച്ച് വാക്സിനേഷൻ നടത്തുന്നതിനും തുടർന്ന് വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ നടത്തുന്നതിനും കുറുനരിയുടെ കടിയേറ്റവരെ നിരന്തരം നിരീഷിക്കുന്നതിനും കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദം മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.

കുറു നരിയുടെ കടിയേറ്റവർക്ക് ചികിത്സാ ധനസഹായം ലഭിക്കുന്നതിന് ഓണ്ലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനി രാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എ ജമീലാ ബീവി ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ വർഗ്ഗീസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കരുണാകരൻ കെ. ആർ, ദീപ്തി ദാമോദരൻ, ജോളി ജോസഫ്, അഞ്ജു സദാനന്ദൻ, അഖിൽ എസ് നായർ, അഞ്ജലി കെ.പി, ജസീല സിറാജ്, തോജസ് കുമ്പിളുവേലിൽ, അമ്മിണി രാജപ്പൻ, വെറ്റിനറി അസിസ്റ്റൻറ് പ്രോജക്ട് ഓഫീസർ.ഡോ.മാത്യു ഫിലിപ്പ്, വെറ്റിനറി സർജ്ജൻ ഡോ.സുമയ്യ, കുടുംബോരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ലാവണ്യ രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ള, ഫോറസ്റ്റ് ഡിപ്പാർട്ടമെൻറ് ഉദ്യോഗസ്ഥർ, വില്ലേജ് അസിസ്റ്റൻറ് സാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനു വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...