ദില്ലി : കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപനം വന്നതോടെ വലിയ ശ്രദ്ധ നേടിയതും ചർച്ചയായതും ശശി തരൂരിന്റെ അംഗത്വമാണ്. കേരളത്തിൽ നിന്നുള്ള രമേശ് ചെന്നിത്തലയെ അടക്കം പിന്തള്ളി ശശി തരൂരിന് പ്രവർത്തക സമിതിയിൽ അംഗമാകാനായത് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതുകൊണ്ട് മാത്രമല്ല, അതിനൊപ്പം ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരായ മത്സരത്തിൽ ആയിരത്തിലേറെ വോട്ട് നേടിയെന്നത് കൂടിയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതോടുകൂടി ദേശീയ തലത്തിൽ വലിയ പിന്തുണയാണ് ശശി തരൂരിനുള്ളത്. ഈ പിന്തുണ നേതൃത്വത്തിനും കണ്ടില്ലെന്ന് നടിക്കാനായില്ല.
പ്രവർത്തക സമിതിയിൽ തരൂർ വേണമെന്ന് രണ്ട് പേരാണ് നിർദ്ദേശിച്ചത്. ഒന്ന് സോണിയ ഗാന്ധിയും രണ്ടാമത്തെയാൾ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും. പാർട്ടിയിൽ ജനാധിപത്യം ഉറപ്പാക്കാൻ മത്സരിച്ച തരൂരിനെ ഒഴിവാക്കുന്നത് ദേശീയതലത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കുമെന്ന് നേതൃത്വം വിലയിരുത്തി. സോണിയ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും തരൂരിനെ സ്ഥിരം അംഗമാക്കണമെന്ന നിലപാട് സ്വീകരിച്ചു. അതോടെ കേരളത്തിൽ നിന്ന് തരൂർ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ ഒരേ സമുദായത്തിലെ മൂന്നു പേർ അംഗങ്ങൾ ആകും എന്ന സ്ഥിതിയുണ്ടായി. കെസി വേണുഗോപാൽ സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനാൽ രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായി നിശ്ചയിക്കുകയായിരുന്നു.
പ്രവർത്തന പരിചയവും യുവസാന്നിധ്യവും ഒരു പോലെ ഉറപ്പാക്കിയാണ് കോൺഗ്രസ് പ്രവർത്തകസമിതി നിശ്ചയിച്ചത്. സമിതിയിൽ സ്ഥിരം ക്ഷണിതാക്കൾക്കും തുല്യ പങ്കാളിത്തമുണ്ടെന്നും വീരപ്പെ മൊയ്ലി, ഹരീഷ് റാവത്ത് തുടങ്ങിയവർ സ്ഥിരം ക്ഷണിതാക്കളാണെന്നും നേതാക്കൾ വിശദീകരിക്കുന്നു. എ. കെ ആൻറണി ഒഴിയാനുള്ള താല്പര്യം അറിയിച്ചെങ്കിലും ഉമ്മൻചാണ്ടിയും ഇല്ലാത്ത സാഹചര്യത്തിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് പുതിയൊരാളെ കണ്ടെത്തുകയെന്നത് പ്രയാസമായിരുന്നു. ആൻറണിക്ക് പകരം മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരാണ് ചർച്ചയ്ക്ക് വന്നത്. മൻമോഹൻസിംഗ്, അംബികാ സോണി തുടങ്ങിയർ തുടരുമ്പോൾ എകെ ആൻറണിയും സമിതിയിലുണ്ടാകണം എന്ന താല്പര്യം ഒടുവിൽ നേതൃത്വം പ്രകടിപ്പിച്ചു.
പരമാവധി വിവാദങ്ങൾ ഒഴിവാക്കാനും ഐക്യം നിലനിറുത്താനുമുള്ള താല്പര്യമാണ് പ്രവർത്തകസമിതി രൂപീകരണത്തിൽ കാണുന്നത്. രാജസ്ഥാനിൽ ഐക്യം ഉറപ്പാക്കി വിജയിപ്പിക്കാനാണ് സച്ചിൻ പൈലറ്റിനെ ഉൾപ്പെടുത്തിയത്. ജി 23 നേതാക്കളെ പരിഗണിച്ചപ്പോഴും പ്രവർത്തക മിതിയിലെ മേൽക്കൈ നിലവിലെ നേതൃത്വം ഉറപ്പാക്കിയിട്ടുണ്ട്. പകുതി പുതുമുഖങ്ങൾ വേണം എന്ന എഐസിസി സമ്മേളനത്തിലെ വികാരം അതേപടി നടപ്പായില്ല. 15 വനിതകൾക്കും ഇടം നല്കുന്നതാണ് കോൺഗ്രസിൻറെ പുതിയ സമിതി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033