കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിലെ 4.76 കോടിയുടെ തട്ടിപ്പിൽ കൂടുതൽ പേർ പ്രതികളാകാനുള്ള സാധ്യതയേറി. നിലവിൽ പിടിയിലായ പ്രതികൾ സഹകരണസംഘത്തിൽനിന്നും തട്ടിപ്പിലൂടെ സ്വരൂപിച്ച പണം ഹവാല ഇടപാട് നടത്തിയതിൽ സംസ്ഥാനത്തിന് പുറത്തുള്ളവരും പങ്കാളികളാണെന്നാണ് സൂചന. തട്ടിപ്പിന് പിന്നിൽ വലിയ കണ്ണികളുള്ളതിനാലും പണം തിരിച്ചുപിടിക്കേണ്ടതിനാലും കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും. കേസിന്റെ പുരോഗതി വിവരമുൾപ്പെടെ രേഖപ്പെടുത്തിയശേഷം ഒരാഴ്ചയ്ക്കുള്ളിൽ കേസ് ഫയൽ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. നേരത്തെ കേസിലെ മുഖ്യപ്രതികളായ സംഘം സെക്രട്ടറി കർമന്തോടി ബാളക്കണ്ടത്തെ കെ. രതീശൻ, കണ്ണൂർ സിറ്റി ഉരുവച്ചാൽ സ്വദേശിയും പയ്യന്നൂരിലെ താമസക്കാരനുമായ മഞ്ചക്കണ്ടി അബ്ദുൾജബ്ബാർ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴികൾ പ്രകാരമാണ് തട്ടിപ്പിന് പിന്നിലെ വൻസ്രാവുകളെ കുറിച്ച് ജില്ലാ ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചത്. പണം ആർക്കൊക്കെ കൈമാറിയെന്നും ഏതൊക്കെ ആവശ്യത്തിനായാണ് ചെലവാക്കിയതെന്നും രതീശൻ മൊഴി നൽകിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























