Monday, July 7, 2025 4:25 pm

91,000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് സിബിഐ കണ്ടെടുത്തത് രണ്ടര കോടിയോളം രൂപ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കൈക്കൂലി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 2.39 കോടി രൂപ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഡൽഹി പൊല്യൂഷൻ കൺട്രോൾ ബോർഡിലെ സീനിയർ എൺവയോൺമെന്റൽ എ‌ഞ്ചിനീയർ മുഹമ്മദ് ആരിഫിന്റെ വസതിയിലാണ് സിബിഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. നേരത്തെ ഒരു വ്യവസായിയുടെ പക്കൽ നിന്ന് 91,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. പണം നൽകിയ ശരൺ സിങ് എന്നയാളെയും പിടികൂടിയിട്ടുണ്ട്. അഴിമതിക്കേസിൽ മുഹമ്മദ് ആരിഫിനെതിരായ അന്വേഷണം തുടരുന്നതിനിടെയാണ് ഇയാളുടെ വീട്ടിൽ സിബിഐ പരിശോധന നടത്തിയത്. ശരൺ സിങിന്റെ പിതാവും ഒരു ഇടനിലക്കാരനും മറ്റ് രണ്ട് വ്യവസായികളും സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ്.

വൻ അഴിമതി ഇടപാട് നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് സിബിഐ സംഘം കെണിയൊരുക്കിയാണ് കൈക്കൂലി കൈമാറുന്നതിനിടെ ഉദ്യോഗസ്ഥനെയും വ്യവസായിയെയും കൈയോടെ പിടികൂടിയത്. വിവിധ സ്വകാര്യ കമ്പനികളുടെ പ്രതിനിധികളിൽ നിന്ന് കൈക്കൂലി വാങ്ങി ശേഷം മുഹമ്മദ് ആരിഫ് ഇവർക്ക് ഡൽഹി പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അനുമതി പുതുക്കി നൽകയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഇടനിലക്കാരനായ പ്രവർത്തിച്ചയാളെയും സിബിഐ കേസിൽ പ്രതിചേർത്തു. ഇയാളായിരുന്നു കൃത്യമായ ഇടവേളകളിൽ കമ്പനികളിൽ നിന്ന് പണം കൈപ്പറ്റി ഉദ്യോഗസ്ഥന് കൈമാറിയിരുന്നതെന്ന് സിബിഐ വക്താവ് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന്...

0
ഇടുക്കി: സംസ്ഥാനത്തെ ചില ജില്ലകളില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത...

ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി നടപടി സ്വാഗതാർഹമാണെന്ന് എസ്ഡിപിഐ

0
തിരുവനന്തപുരം : ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി...

വീണ ജോർജിനെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് അറിയാമെന്ന് മന്ത്രി സജി ചെറിയാൻ

0
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനം...