Saturday, July 5, 2025 4:59 am

ഇടതുതരംഗത്തിലും ചെന്നിത്തലയെ മാറോട് ചേര്‍ത്ത് ഹരിപ്പാട്

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: അഞ്ചാം തവണയും ചെന്നിത്തലയെ ചേര്‍ത്തുപിടിച്ച്‌ ഹരിപ്പാട് മണ്ഡലം. നിയമസഭ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായ മണ്ഡലത്തില്‍ ഭാവി മുഖ്യമന്ത്രിയെകൂടി ജനം കണ്ടതിനാലാകാം ഇടതുതരംഗത്തിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടാകാതിരുന്നത്. ഭരണം തിരിച്ചുപിടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇടതുതരംഗം മറികടക്കാന്‍ കഴിഞ്ഞിെല്ലന്നുമാത്രം. എന്നാല്‍ ഒന്നില്‍ കൂടുതല്‍ തവണ ചേര്‍ത്തുപിടിച്ച്‌ ശീലമില്ലാത്ത ഹരിപ്പാട് തുടര്‍ച്ചയായി മൂന്നുവട്ടവും ചെന്നിത്തലക്കൊപ്പമെന്നതില്‍ അഭിമാനിക്കാം.

ഇവിടെ ഒരുപ്രാവശ്യം എം.എല്‍.എ ആയവര്‍ വീണ്ടും മത്സരത്തിനിറങ്ങിയാല്‍ ജയിച്ചുകയറുന്നത് ബുദ്ധിമുട്ടാണെന്നതാണ് അനുഭവം. ചെന്നിത്തല മാത്രമാണ് ഈ ചരിത്രം തിരുത്തി അഞ്ചാം വട്ടവും ജയിച്ചുകയറിയത്. ഹരിപ്പാട്ടെ പരാജയമറിയാത്ത നേതാവായി നാലുവട്ടം ജയിച്ച രമേശ്, ഇക്കുറി  ഹരിപ്പാടിന്റെ  അംഗീകാരം ചോദിച്ചപ്പോള്‍, ‘ഹരിപ്പാടിന്റെ  മകന്‍; കേരളത്തിെന്‍റ നായകന്‍’ എന്നതായിരുന്നു മുദ്രാവാക്യം. രണ്ടാമതിറങ്ങിയവരില്‍ സി.ബി.സി. വാര്യരൊഴികെ ആരും ജയിക്കാത്തിടത്താണ് ചെന്നിത്തലയുടെ തേരോട്ടം. മണ്ഡലത്തിന്റെ  വാത്സല്യം തന്നെയാണ് കേരളം കൈവിട്ടപ്പോഴും രമേശിന്റെ  ആശ്വാസം.

ഹരിപ്പാട് മണ്ഡലം കൈവിടില്ലെന്ന ചെന്നിത്തലയുടെ ആത്മവിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് തുടര്‍ വിജയം. എ.െഎ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ആര്‍. സജിലാലിനെയാണ് പരാജയപ്പെടുത്തിയത്. ഇടതുഭരണത്തില്‍ ഏറെ തലവേദന സൃഷ്ടിച്ച ചെന്നിത്തലയെ എങ്ങനെയെങ്കിലും തറപറ്റിക്കണമെന്ന മോഹം സി.പി.എം നേതൃത്വത്തിന് ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെന്ന തൂവല്‍ ഇതിന് തടസ്സമായെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍.

കൊല്ലം അഞ്ചല്‍ സ്വദേശിയായ അഡ്വ. ആര്‍. സജിലാലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ചെന്നിത്തലക്ക് അനായാസ വിജയം പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ഇടതുമുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച്‌ എല്ലാവരും പ്രചാരണരംഗത്ത് സജീവമായതോടെ പ്രചാരണം കടുത്തു. ഇതോടെ നേരത്തേ നിശ്ചയിച്ചതിന് പുറമെ കൂടുതല്‍ സമയം ചെലവിടേണ്ടിവന്നു പ്രതിപക്ഷ നേതാവിന്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈവിട്ട ആറാട്ടുപുഴ, പള്ളിപ്പാട്, ഹരിപ്പാട് നഗരസഭ, ചെറുതന, കരുവാറ്റ പഞ്ചായത്തുകള്‍ ചെന്നിത്തലയെ കൈവിട്ടില്ല. യോഗി ആദിത്യനാഥിനെവരെ രംഗത്തിറക്കിയിട്ടും ബി.ജെ.പി സ്ഥാനാര്‍ഥി കെ. സോമന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

രണ്ടുതവണ ജയിച്ചശേഷം മണ്ഡലം വിട്ട ചെന്നിത്തല 2011ലാണ് വീണ്ടും ഹരിപ്പാടേക്ക് വരുന്നത്. സി.പി.ഐയിലെ ജി. കൃഷ്ണപ്രസാദിനെ 5520 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു ഇത്. കഴിഞ്ഞ തവണ സി.പി.െഎയിെല പി. പ്രസാദിനെയാണ് തോല്‍പിച്ചത്. ഭൂരിപക്ഷം 18,621.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...