തീരക്കടലിൽ ചാളയെ കാണുന്നില്ല ; മത്സ്യമേഖല പ്രതിസന്ധിയിലാകുമോ?, തൊഴിലാളികൾ ആശങ്കയിൽ

For full experience, Download our mobile application:
Get it on Google Play

തോപ്പുംപടി: ഇക്കുറി ചാള ചതിക്കുമോ എന്നാണ് മത്സ്യമേഖലയുടെ ആശങ്ക. കാലവർഷം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും തീരക്കടലിൽ പഴയതുപോലെ ചാള കാണുന്നില്ല. കഴിഞ്ഞ അഞ്ചുമാസമായി ചാള ഉൾപ്പെടെ ഉപരിതല മീനുകൾ കുറഞ്ഞുവരുകയാണ്. സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ ഇറക്കുന്നില്ല. കേരളത്തിൽ ലഭിക്കുന്ന മത്സ്യത്തിന്റെ 40 ശതമാനവും ചാളയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതം നിലനിർത്തുന്നതും ഈ മത്സ്യമാണ്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പോഷക പ്രധാനമായ ഇനമെന്ന നിലയിൽ സാധാരണക്കാരുടെ അടുക്കളയിലെ അവിഭാജ്യ ഘടകവുമാണിത്. സാധാരണ മൺസൂൺ കാലത്താണ് ചാള ധാരാളമായി കിട്ടുന്നത്.

ഒരു വർഷം പിടിച്ചെടുക്കുന്ന ചാളയുടെ 60 ശതമാനത്തിലേറെ മൺസൂൺ കാലത്ത് വലയിൽ വീഴും. 2012-ലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ചാള ലഭിച്ചത്. 3,99,000 ടണ്ണായിരുന്നു അന്ന് ഉത്പാദനം. പിന്നീട് അത് താഴേക്കുപോയി. ഓരോ വർഷവും കുറഞ്ഞുവന്നു. 2021-ൽ വെറും 3,298 ടണ്ണായി കുത്തനെ കുറഞ്ഞു. പരമ്പരാഗത വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത് അക്കാലത്താണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

0
കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ പിന്നിൽ...

ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കടലാക്രമണം രൂക്ഷം ; വീടുകളിൽ വെള്ളം കയറി

0
ആലപ്പുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം അതിരൂക്ഷം. കാലവർഷക്കെടുതികളും കടലാക്രമണവും തീരദേശ...

എഫ്‌സിആർഎ ബിൽ അവതരിപ്പിക്കുന്നതിൽ നിർണായക ചർച്ച : അന്തിമ തീരുമാനം കാര്യോപദേശകസമിതി യോഗത്തിലെന്ന് നിയമമന്ത്രി

0
ഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ എഫ്.സി.ആർ.എ ബിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യോപദേശകസമിതി യോഗത്തിൽ...

ആറന്മുളയിലുണ്ടായത് അപ്രതീക്ഷിതമായ ദുരന്തം ; കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി

0
പത്തനംതിട്ട: ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി....