ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച ; 58 ദിവസങ്ങൾക്കു ശേഷം കുറ്റപത്രം സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ചയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കവര്‍ച്ച നടന്ന് 58-ാം ദിവസം ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആശാരിപ്പാറ സ്വദേശി റിജോ ആന്റണി മാത്രമാണ് കേസില്‍ പ്രതി. ചാലക്കുടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫെബ്രുവരി 14 നാണ് നാടിനെ ഞെട്ടിച്ചുകൊണ്ട് പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടന്നത്. ഒറ്റക്ക് സ്‌കൂട്ടര്‍ ഓടിച്ചെത്തി ബാങ്ക് ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി 15 ലക്ഷം രൂപയാണ് പ്രതി റിജോ ആന്റണി കവര്‍ന്നത്. ദിവസങ്ങള്‍ക്കകം പ്രതിയെ വീട്ടില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. ഈ കേസിലാണ് 58-ാം ദിവസം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കൊള്ളയടിച്ച 15 ലക്ഷത്തില്‍ 10 ലക്ഷം രൂപ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ചാലക്കുടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആഡംബര ജീവിതമാണ് റിജോയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്. വിദേശത്ത് നഴ്‌സായ ഭാര്യ അയക്കുന്ന പണം മുഴുവന്‍ ആഡംബര ഹോട്ടലുകളില്‍ മദ്യപിച്ചും ഭക്ഷണം കഴിച്ചും ധൂര്‍ത്തടിക്കുന്നതാണ് ഇയാളുടെ രീതി. ഭാര്യ നാട്ടിലെത്തും മുമ്പ് പണം തിരിച്ചുവെക്കാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പിടിയിലായപ്പോള്‍ തന്നെ പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം ‌: കെസി വേണുഗോപാൽ

0
തിരുവനന്തപുരം : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ...

ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ വടികൊണ്ട് അടിച്ച് ഓടിച്ചു ; കെഎസ്‌ആർടിസി ജീവനക്കാരനെതിരെ പരാതി

0
പത്തനംതിട്ട : അടൂരിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി....