Thursday, April 17, 2025 2:03 pm

ചാരിറ്റി തട്ടിപ്പ് : അരുണ്‍ ജോസഫിനെ തേടി അന്വേഷണസംഘം ചെന്നൈയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഗുരുതരരോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന മൂന്നുവയസ്സുകാരിക്കുള്ള ധനസഹായം അക്കൗണ്ട് തിരുത്തി തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുന്ന പാലാ സ്വദേശി അരുണ്‍ ജോസഫിനായി പോലീസ് അന്വേഷണം ഊ‌ര്‍ജിതമാക്കി. എരൂ‌രിലെ ഫ്ലാറ്റില്‍ വാടകക്ക് താമസിക്കുകയായിരുന്ന ഇയാളുടെ ഫോണ്‍ ചെന്നൈയിലെ വിവിധ ടവര്‍ ലോക്കേഷന്‍ പരിധിയില്‍ വന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അരുണിനെ പിടികൂടാന്‍ പ്രത്യേകസംഘം ഉടന്‍ ചെന്നൈയിലേക്ക് തിരിക്കും.

തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ അരുണ്‍ ആണെന്നാണ് പോലീസിന്റെ  വിലയിരുത്തല്‍. ഇയാളുടെ മാതാവ് മറിയാമ്മ, സഹോദരി അനിത എന്നിവരെ ചേരാനല്ലൂര്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സഹകരണ ബാങ്കില്‍നിന്ന് 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസില്‍ അറസ്റ്റിലായ മറിയാമ്മയും അറിഞ്ഞുകൊണ്ടാണ് ചാരിറ്റി തട്ടിപ്പ് നടത്തിയത്. തട്ടിപ്പുമായി ബന്ധമില്ലെന്ന് പറയുമ്പോഴും അനിതയുടെ അക്കൗണ്ടിലേക്കും പണം മാറ്റിയിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്ന് പോലീസ് വ്യക്തമാക്കി. അമ്മയും മകളും റിമാന്‍ഡിലാണ്. കൊച്ചിയിലെ ഒരു ട്രാവല്‍സില്‍ ഡ്രൈവറാണ് അരുണ്‍. എരൂരിലെ ഫ്ലാറ്റില്‍ മാസം 16,000 രൂപ വാടക നല്‍കിയാണ് ഇവര്‍ താമസിക്കുന്നത്. പെരുമ്പാവൂര്‍ രായമംഗലം സ്വദേശിയായ മന്മഥന്‍ പ്രവീണിന്റെ മകളുടെ ചികിത്സക്ക് സമൂഹമാധ്യമങ്ങളില്‍ സഹായം അഭ്യര്‍ഥിച്ച്‌ പോസ്റ്റിട്ടായിരുന്നു അരുണിന്റെ  തട്ടിപ്പ്. വിവിധ ഭാഗങ്ങളില്‍നിന്ന് സഹായവുമെത്തി.

ഇവരുടെ വിലാസവും ഗൂഗിള്‍ പേ നമ്പറും സഹായ അഭ്യര്‍ഥനക്കൊപ്പം ചേര്‍ത്തിരുന്നു. തട്ടിപ്പ് ആരംഭിച്ച്‌ മൂന്നാംദിവസം തന്നെ അമ്മയും മകളും കുടുങ്ങി. ഈ മാസം ഏഴിന് ഒരു ഡോക്ടറാണ് മകളുടെ ഫോട്ടോ ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തുന്ന വിവരം പ്രവീണിന്റെ  ശ്രദ്ധയില്‍പ്പെടുത്തിയത്. ഒരു ലക്ഷം രൂപ ഇവര്‍ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഇവര്‍ തട്ടിയെടുത്ത പണം കുട്ടിയുടെ ചികിത്സക്ക് കൈമാറാനുള്ള സാധ്യത പോലീസ് തേടുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ സമരം : പൊഴി മുറിക്കാനാകാതെ മടങ്ങി ഹാർബർ എൻജിനീയറും സംഘവും

0
തിരുവനന്തപുരം: മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ സമരവീര്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് പൊഴി മുറിക്കാനാകാതെ...

അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പുകള്‍ നല്‍കി അബുദാബി പോലീസ്

0
അബുദാബി: അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കി അബുദാബി പോലീസ്. ഒരു...

ഒമാനിലെ വിമാനത്താവള യാത്രക്കാരുടെ എണ്ണത്തിൽ 6.7 ശതമാനത്തിന്റെ കുറവ്

0
മസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ 6.7 ശതമാനത്തിന്റെ കുറവെന്ന് റിപ്പോർട്ടുകൾ....

വിജയിയെ പിന്തുണക്കുന്നതിൽ നിന്ന് മുസ്‍ലിംകൾ പിന്മാറണമെന്ന് ഷഹാബുദീൻ റസ്‌വി ബറേൽവി

0
ലഖ്നൗ: നടൻ വിജയിക്കെതിരെ ‘ഫത്‍വ’യിറക്കി മോദി അനുകൂലിയും ഓൾ ഇന്ത്യ മുസ്‍ലിം...